ഇടുക്കി: സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുന്നു. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ വയനാട് വൈത്തിരിയില്‍ ആണ് ഏറ്റവും അധികം മഴ ലഭിച്ചത്, 13.9 സെ.മീ. തൊട്ട് പിന്നിലായി 13.2 സെ.മീ മഴ രേഖപ്പെടുത്തിയ പീരുമേടാണ്.
കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലും ശക്തമായ മഴയാണ് പെയ്തിറങ്ങിയത്. തൊടുപുഴ-8.54, ദേവികുളം-8.34, ഇടുക്കി-7.76 സെ.മീ വീതം മഴ ലഭിച്ചപ്പോള്‍ ഉടുമ്പന്‍ചോലയില്‍ മഴയുടെ അളവ് 1.72 സെ.മീ ആണ്. ഇന്നലെ രാവിലെ മുതല്‍ ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും തോടുകളും പുഴകളും ചെറുനീര്‍ച്ചാലുകളും നിറഞ്ഞാണ് ഒഴുകുന്നത്.
മറ്റിടങ്ങളിലെല്ലാം സാമാന്യം മഴ ലഭിച്ചപ്പോള്‍ കൊല്ലം കോര്പ്പറേഷന് മേഖലയിലും തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളിലും മഴ പെയ്തിട്ടില്ല. 16 വരെ എല്ലാ ജില്ലകളിലും ശക്തി കൂടിയും കുറഞ്ഞും മഴ ലഭിക്കുമെന്നാണ് ഇന്നലെ വൈകിട്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ കുറയുമ്പോള്‍ മറ്റ് ജില്ലകളില്‍ ചിലയിടങ്ങളിലെല്ലാം 6.45-11.5 സെ.മീ. ഇടയില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ ഇതുവരെ ശരാശരി 32.5 സെ.മീ. മഴയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: