വിയന്ന: ലോകകപ്പിന് മുന്നോടിയായുള്ള അവസാന സൗഹൃദ മത്സരത്തില്‍ ദക്ഷിണ കൊറിയയ്ക്ക് തോല്‍വി. ആഫ്രിക്കന്‍ ശക്തികളായ സെനഗലിനോട് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ദക്ഷിണ കൊറിയ തോറ്റത്.
ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം കളിയുടെ 59-ാം മിനിറ്റില്‍ കിം സിന് വുകിന്റെ സെല്‍ഫ് ഗോളിലൂടെയാണ് സെനഗല്‍ ലീഡ് നേടിയത്. പിന്നീട് 86-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ച് സെനഗല്‍ വിജയം നേടി. മൗസയാണ് പെനാല്‍റ്റിയിലൂടെ ലക്ഷ്യം കണ്ടത്. വിജയത്തോടെ പരിശീലന മത്സരങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞത് ലോകകപ്പില്‍ സെനഗലിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. ഗ്രൂപ്പ് എച്ചില് പോളണ്ട്, കൊളംബിയ, ജപ്പാന് എന്നിവര്‍ക്കൊപ്പമാണ് സെനഗല്‍ കളിക്കുന്നത്. 19ന് ആദ്യ കളിയില്‍ പോളണ്ടിനെയും 24ന് ജപ്പാനെയും 28ന് കൊളംബിയയെയും സെനഗല്‍ നേരിടും.
ഗ്രൂപ്പ് എഫില്‍ ജര്‍മ്മനി, സ്വീഡന്, മെക്സിക്കോ എന്നിവര്‍ക്കൊപ്പമാണ് ദക്ഷിണ കൊറിയ കളിക്കുന്നത്. 18ന് ആദ്യ മത്സരത്തില്‍ സ്വീഡനെയും 23ന് രണ്ടാം കളിയില്‍ മെക്സിക്കോയെയും 27ന് ജര്‍മനിക്കെതിരെയും ദക്ഷിണ കൊറിയ ലോകകപ്പ് കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: