വാഷിംഗ്ടണ്‍: യുഎസിലെ കന്‍സാസ് സ്റ്റേറ്റ് അസംബ്ലിയിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ശാന്തി ഗാന്ധിക്ക് വിജയം. മഹാത്മാഗാന്ധിയുടെ പിന്തലമുറക്കാരില് ഒരാളാണ് 72 കാരനായ ശാന്തി ഗാന്ധി. ശാന്തി ഗാന്ധിയുടെ മുത്തച്ഛന്റെ പിതാവാണ് മഹാത്മാഗാന്ധി.
ആദര്‍ശത്തിന്റെ കാര്യത്തില്‍ ഗാന്ധിജിയുടെ പാത പിന്തുടരുന്ന ശാന്തി, ഗാന്ധിജിയുമായുള്ള തന്റെ ബന്ധം പ്രചാരണത്തിനിടെ മറച്ചുവെച്ചു. ഗാന്ധിജിയുടെ പേര് പ്രചാരണത്തില്‍ ദുരുപയോഗം ചെയ്യരുതെന്ന നിര്‍ബന്ധബുദ്ധിയായിരുന്നു അവരുടേത്. ഏതായാലും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശാന്തി ഗാന്ധി 55 ശതമാനം വോട്ടുകള്‍ നേടി വിജയിച്ചു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള 52-ാം ഡിസ്ട്രിക്റ്റില്‍ ഡെമോക്രാറ്റിക് എതിരാളി തിയോഡര്‍ എന്സിലിയെയാണ് ശാന്തി പരാജയപ്പെടുത്തിയത്. ഗാന്ധിജിയുടെ കൊച്ചു മകന് കാന്തിലാലിന്റേയും മലയാളിയായ സരസ്വതി ഗാന്ധിയുടേയും മകനാണ് ശാന്തി. ബോംബെ യൂണിവേഴ്സിറ്റിയില്‍നിന്ന് മെഡിക്കല്‍ ബിരുദം നേടിയ അദ്ദേഹം 1967 ലാണ് ഉപരിപഠനത്തിനായി യുഎസില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: