ന്യൂദല്‍ഹി; എയര്‍സെല്‍ മാക്സിസ് അഴിമതിക്കേസില്‍ മുന്‍കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന് കുറ്റപത്രം. കള്ളപ്പണം വെളുപ്പിച്ചെന്നാണ് എന്‍ഫോഴ്മെന്റിന്റെ കുറ്റപത്രത്തില്‍. എയര്‍സെല്ലില്‍ കോടികള്‍ നിക്ഷേപിക്കാന്‍ വിദേശ കമ്പനിയായ മാക്സിസിന് അനുമതി ലഭിക്കാന്‍ ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് കാര്‍ത്തി വഴിവിട്ട് പ്രവര്‍ത്തിച്ചെന്നും ഇതിന് കോടികള്‍ കോഴവാങ്ങിയെന്നുമാണ് കേസ്.
വിദേശ നിക്ഷേപ പ്രമോഷന് ബോര്‍ഡിന്റെ അനുമതി വേണ്ടിടത്ത് ഇതിന് അധികാരമില്ലാത്ത മന്ത്രി ചിദംബരം വഴിവിട്ട് അനുമതി നല്‍കുകയായിരുന്നു. 600 കോടിയുടെ വിദേശ നിക്ഷേപം വരെ അനുവദിക്കാനേ മന്ത്രിക്ക് അധികാരമുള്ളൂ. അതിനു മുകളിലെങ്കില്‍ ബോര്‍ഡിന്റെ അനുമതി വേണം. ഈ വ്യവസ്ഥ കാറ്റില്‍ പറത്തി കാര്‍ത്തിയുടെ ആവശ്യപ്രകാരം ചിദംബരം അനുമതി നല്‍കുകയായിരുന്നു. കേസില്‍ കാര്‍ത്തിയേയും ചിദംബരത്തേയും എന്‍ഫോഴ്സ്മെന്റ് പലകുറി ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: