തിരുവനന്തപുരം: യോഗാ അംബാസഡര്‍ ടൂറിന് ഇന്ന് തുടക്കും. ഇരുപതിലേറെരാജ്യങ്ങളില് നിന്ന് അറുപതോളംയോഗാ വിദഗ്ദ്ധര്‍ പങ്കെടുക്കും. കേന്ദ്ര ആയുഷ് മന്ത്രാലയവും കേരളടൂറിസവും അസോസിയേഷന് ഓഫ് ടൂറിസംട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യയും ചേര്‍ന്നാണ് ലോകത്തെ ആദ്യ യോഗാടൂര്സംഘടിപ്പിച്ചിരിക്കുന്നത്
ജൂണ്‍ 14മുതല്‍ രാജ്യാന്തരയോഗാ ദിനമായ 21 വരെയാണ് യോഗാടൂര്‍. തെക്കന്‍ കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സംഘംസന്ദര്ശിക്കും. നാളെരാവിലെ കോവളംലീലാറാവിസ് ഹോട്ടലില്കേന്ദ്ര ആയുഷ്സഹമന്ത്രി ശ്രീപദ്യെശോ നായിക് യോഗാടൂര്‍ ഉദ്ഘാടനം ചെയ്യും. ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യ പ്രഭാഷണം നടത്തും.
രാജ്യാന്തരയോഗാ സമ്മേളനത്തില്‍ മംഗളൂരു സര്വകലാശാലയോഗാവിഭാഗം അദ്ധ്യാപകന് ഡോ.കൃഷ്ണശര്‍മ അധ്യക്ഷനായിരിക്കും.ഉച്ചയ്ക്ക് 2 നു ‘യോഗയ്ക്ക് പിന്നിലെശാസ്ത്രം’ എന്ന വിഷയത്തില്‍ സമ്മേളനം നടക്കും. കൈവല്യ ധര്‍മ മുന്‍ ജോയിന്റ് ഡയറക്ടര്‍ഡോ . എംവിഭോലെ അധ്യക്ഷനും ഒല്ലൂര്‍ വിശ്വയോഗാകേന്ദ്രത്തിലെയോഗി ജയദേവന് ഉപാധ്യക്ഷനുമായിരിക്കും.
15 നു രാവിലെസംഘം നെയ്യാര്‍ ശിവാനന്ദ ആശ്രമത്തിലേക്കും പിന്നീട് കന്യാകുമാരിയിലേക്കും പോകും. തിരുവള്ളുവര്‍ പ്രതിമ, വിവേകാനന്ദപ്പാറ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചശേഷം സംഘം അന്നുതന്നെ കോവളത്തിനു മടങ്ങും.16 നു അമൃതാനന്ദമയി ആശ്രമം സന്ദര്‍ശിക്കുന്ന സംഘം പിന്നീട് ആലപ്പുഴയില്‍ ഹൗസ്ബോട്ട്സവാരി നടത്തും.
17 നു തേക്കടിയിലേക്കാണ് യോഗാടൂര്‍.വൈകിട്ട് താമസസ്ഥലത്തുകളരിപ്പയറ്റ് അരങ്ങേറും.18 നു ആരണ്യ നിവാസ്സന്ദര്ശിക്കുന്ന സംഘംഉച്ചയ്ക്ക് മൂന്നാറിന് തിരിക്കും. വഴിമധ്യേ സുഗന്ധവിളതോട്ടവും സംഘംകാണും.19നു യോഗയുടെ കേരളശേഷിപ്പായ മുനിയറകളിലേക്കാണ ്യാത്ര. രാജ്യാന്തരയോഗാ ദിനമായ 21നു രാവിലെകൊച്ചിയിലെ മാരിയറ്റ ്ഹോട്ടലില്‍ വിശാലയോഗാ പ്രദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: