പാലക്കാട്: സ്വകാര്യ ആശുപത്രിയുടെ തൊഴില്‍ നിഷേധത്തിനെതിരെ ജീവനക്കാരിയുടെ ഒറ്റയാള്‍ സമരം. കഞ്ചിക്കോട് അഹല്യ ആശുപത്രിയിലെ ലൈബ്രേറിയന്‍ മിഷ(36)യാണ് രണ്ടാഴ്ച്ചയായി കാറ്റും മഴയുമേറ്റ് ആശുപത്രി പടിക്കല്‍ സമരം ചെയ്യുന്നത്.തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ ഇവര്‍ 2016 ലാണ് അഹല്യ കണ്ണാശുപത്രിയില്‍ ലൈബ്രേറിയനായത്.എസ്പിക്കുള്പ്പടെ പരാതി നല്‍കിയിട്ടും സ്ത്രീ സുരക്ഷയില്‍ ഊറ്റംകൊള്ളുന്ന കേരള പോലീസ് തിരിഞ്ഞു നോക്കിയിട്ടില്ല.
വ്യക്തമായ കാരണങ്ങളോ മുന്നറിയിപ്പോ ഇല്ലാതെ ഇവരെ കഴിഞ്ഞമാസം പരിച്ചുവിട്ടു.സ്ത്രിയെന്ന പരിഗണനപോലുമില്ലാതെയാണ് തന്നെ ഇറക്കിവിട്ടതെന്ന് മിഷ പറയുന്നു.എസ്പിക്കും ലേബര്ഓഫീസര്ക്കും കസബ പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.തുടര്‍ന്നാണ് രണ്ടാഴ്ച്ച മുമ്പ് മിഷ ആശുപത്രിപ്പടിക്കുമുന്നില് സമരം തുടങ്ങിയത്.
യുവതി സമരംചെയ്യുന്ന ഭാഗത്തെ വെളിച്ചമണച്ച് ഭയപ്പെടുത്തി പിന്തിരിപ്പിക്കാനും ശ്രമം തുടര്‍ന്നു.ആശുപത്രിയിലെ ഉയര്‍ന്ന് ഉദ്യോഗസ്ഥന് യുവതിയോടുള്ള വൈരാഗ്യമാണ് പിരിച്ചുവിടാനുള്ള കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: