ന്യൂദല്‍ഹി: ബിഎസ്പി അധ്യക്ഷ മായാവതിയുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് പിന്തുണ തേടിയായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയ മായാവതി പ്രധാനമന്ത്രിക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചു. പാര്‍ലമെന്ററി കാര്യമന്ത്രി കമല്‍നാഥ്, ബിഎസ്പി നേതാവ് സതീഷ് ചന്ദ്രമിശ്ര എന്നിവരും വസതിയിലെത്തിയിരുന്നു. നേരത്തെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിംഗ് യാദവുമായി മന്മോഹന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ മാസം 22 നാണ് ശീതകാല സമ്മേളനം ആരംഭിക്കുന്നത്.
പ്രധാനമന്ത്രിയുമായി താന്‍ ആദ്യമായല്ല കൂടിക്കാഴ്ച നടത്തുന്നത്. ഇതിന് മുമ്പ് പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. തങ്ങള്‍ രണ്ടുപേരും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് മായാവതി പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഉടന്‍ ആരംഭിക്കും. എന്നാല്‍ ശീതകാല സമ്മേളനവുമായി ബന്ധപ്പെട്ട് ഒരു ചര്ച്ചക്കുമല്ല താന്‍ പ്രധാനമന്ത്രിയെ കണ്ടതെന്ന് മായാവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബിഎസ്പിക്ക് 21 എംപിമാരാണ് പാര്‍ലമെന്റില്‍ ഉള്ളത്. സപ്തംബറില്‍ യുപിഎക്കുള്ള പിന്തുണ പിന്‍വലിച്ച മമത ബാനര്‍ജി അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ബിഎസ്പിയുടേയോ എസ്പിയുടേയോ പിന്തുണ ആവശ്യമായി വരും. 22 എംപിമാരാണ് മുലായം സിംഗ് യാദവിനുള്ളത്.
ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തെത്തുടര്‍ന്നാണ് മായാവതിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ചത് പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ യുപിഎക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ അതിനെ പിന്തുണക്കുമെന്ന് പ്രധാന പ്രതിപക്ഷമായ ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: