കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതിനു മുമ്പ് വൈദ്യുതി സ്വയം പര്യാപ്തത നേടാന്‍ ലക്ഷ്യമിടുന്നുവെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അഞ്ചു തരത്തില്‍ വൈദ്യുതി ഉല്‍പ്പാദനം കൂട്ടാന്‍ വിവിധ പദ്ധതികള്‍ എന്ന പേരില്‍ വിവരിച്ച മുഖ്യമന്ത്രി, സൗരയെന്നാണ് ഒരു പദ്ധതിയെന്ന് അറിയിച്ചു.
തുടര്‍ന്നാണ് അബദ്ധങ്ങള്‍ വിളമ്പിയത്. ”സൗര എന്ന മലയാളവാക്കിന് സൗരോര്‍ജ്ജം എന്നാണര്‍ഥം. ഇതിന് കൂടുതല്‍ പ്രചാരമുള്ള മറ്റൊരു പേരുണ്ട്. അതിനു പക്ഷേ മറ്റുചില അര്‍ഥങ്ങള്‍ വന്നതുകൊണ്ടായിരിക്കണം ആ പേര് സ്വീകരിക്കാത്തത്,” ‘സോളാര്‍’ എന്നത് പറയാതെ പറഞ്ഞ് എതിരാളികളെ വിമര്‍ശിക്കാന്‍ അവസരം വിനിയോഗിക്കുകയായിരുന്നു. എന്നാല്‍ സൗര മലയാളമാണെന്ന വിശദീകരണം അബദ്ധമായി.
തുടര്‍ന്നാണ് സൗരോര്‍ജ പദ്ധതി വിവരിച്ചത്. വീടുകള്‍ക്കു മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ഉല്‍പ്പാദിപ്പിക്കുകയാണ് പരിപാടി. നിലവിലുള്ള 110 മെഗാവാട്ട് ഉല്‍പ്പാദനം 2021-ല്‍ 1000 മെഗാവാട്ടാക്കുകയാണ് പദ്ധതി. എല്ലാ വീടുകള്‍ക്കും നിര്‍ബന്ധമാക്കി നിയമം കൊണ്ടുവരും. അതെക്കുറിച്ച് വിവരിക്കുമ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ,”… നിശ്ചിത ചതുരശ്ര കിലോ മീറ്റര്‍ അടിത്തറയുള്ള വീടുകള്‍ക്ക് മുകളിലുള്ളവയ്ക്ക് നിര്‍ബന്ധമാക്കും…” എന്ന്. ‘ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള വീടുകള്‍ കേരളത്തില്‍ എങ്ങുമില്ല.
കേന്ദ്ര സര്‍ക്കാര്‍ രാജ്യം സമ്പൂര്‍ണ വൈദ്യുതീകൃതമായെന്ന് പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ചും പരിഹസിച്ചുമാണ് പ്രസംഗം തുടങ്ങിയത്. ചിലര്‍ ഗ്രാമത്തിലെവിടെയെങ്കിലും വൈദ്യുതി എത്തിയിട്ടുണ്ടെങ്കില്‍ അവിടം വൈദ്യുതീകരിച്ചുവെന്ന് പ്രഖ്യാപിക്കുകയാണ്. കേരളം അങ്ങനെയല്ല. എന്നായിരുന്നു വിമര്‍ശനം.
എന്നാല്‍, ”ഒരു ഗ്രാമത്തിലെ 10 ശതമാനം വീടുകളും പൊതു സ്ഥലങ്ങളും സ്കൂള്‍, പഞ്ചായത്ത് ഓഫീസ്, ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും വൈദ്യുതി എത്തിയാലാണ് ആ ഗ്രാമത്തെ വൈദ്യുതീകരിച്ചതായി പ്രഖ്യാപിക്കുക,” എന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡം. മുഖ്യമന്ത്രി അക്കാര്യം മറച്ചുവെച്ചാണ് വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: