ന്യൂദല്‍ഹി: പുണ്യമാസമായ റംസാനോടുനുബന്ധിച്ച് അതിര്‍ത്തിയില്‍ നിര്‍ത്തിവച്ചിരുന്ന ഭീകരവിരുദ്ധ നീക്കങ്ങള്‍ പുനരാരംഭിക്കും. ഭീകരരെ നേരിടാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതായിട്ടാണ് സൂചന.
ഷോപ്പിയാനില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിരുന്ന 44 രാഷ്ട്രീയ റൈഫിള്‍സില്‍ അംഗമായ ജവാനെ തട്ടിക്കൊണ്ടു പോയ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.
റംസാനോടുനുബന്ധിച്ച് ഭീകരവിദുദ്ധ നീക്കള് നിര്‍ത്തിവയ്ക്കാന്‍ മാര്‍ച്ച് 16നാണ് കേന്ദ്രം സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയത്. കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുന്നെന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നിര്‍ദ്ദേശം വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: