ശ്രീനഗര്‍: മകന്റെയൊപ്പം ഈദ് ആഘോഷിക്കണമെന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ജവാന്റെ ഉമ്മ. അള്ളാഹുവിനെ ഓര്‍ത്ത് അവനെ വെറുതേവിടൂ, അവന്റെയൊപ്പം ഈദ് ആഘോഷിക്കണമെന്നാണ് എന്റെ മോഹമെന്ന് ഔറംഗസേബിന്റെ ഉമ്മ ഭീകരരോടായി പറയുന്നു.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു ആയുധധാരികളായ ഭീകരര്‍ തോക്കിന്മുനയില് നിര്‍ത്തി ജവാനെ തട്ടിക്കൊണ്ടു പോയത്.
ഇന്ത്യന്‍ സൈന്യത്തെ സേവിച്ച പാരമ്പര്യമാണ് ഔറംഗസേബിന്റെ കുടുംബത്തിനുള്ളത്. അദ്ദേഹത്തിന്റെ അച്ഛന് സൈന്യത്തില്‍ നിന്ന് വിരമിച്ചയാളാണ്. അമ്മാവന് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ചു. ഔറംഗസേബിന്റെ സഹോദരനും ജവാനാണ്.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് സമീര്‍ ടൈഗറിനെ പുല്‍വാമയില്‍ വച്ച് വധിച്ച സൈന്യത്തിന്റെ ഭാഗമായിരുന്നു ഔറംഗസേബും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: