വഡോദര: ഇസ്രയേലിലെ ആഷ്കെലോണ്‍ നഗരത്തിലെ മേയര്‍ തെരഞ്ഞെടുപ്പിന് ഇത്തവണ ഒരു പ്രത്യേകതയുണ്ട്. മേയറായി തെരഞ്ഞെടുക്കുന്നത് ഡോ. റിക്കി ഷേ ആണെങ്കില്‍ ആ പേര് ചരിത്രത്തില്‍ ഇടം പിടിക്കും. ഇസ്രയേലില്‍ മേയറായി തെരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യന്‍ വംശജ എന്ന വിശേഷണത്തോടെ.
മഹാരാഷ്ട്രയിലെ ജൂത പരമ്പരയില്‍പെട്ട റിക്കി നിലവില്‍ ആഷ്കലോണില്‍ നഗരസഭാ കൗണ്‍സില്‍ അംഗമാണ്. വഡോദര ആഷ്കെലോണ്‍ ഇരട്ടനഗര കരാര്‍ പ്രയോഗികമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നതും റിക്കിയാണ്. വ്യാവസായിക നഗരങ്ങളായ വഡോദരയും ആഷ്കെലോണും 2014ലാണ് വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കരാറൊപ്പു വെച്ചത്. അന്നു തൊട്ടിതുവരെ രണ്ടു നഗരങ്ങളെയും ചേര്‍ത്തിണക്കുന്ന ഒട്ടേറെ പരിപാടികളില്‍ റിക്കിയുടെ പങ്കാളിത്തമുണ്ട്. അതുവരെ അവര്‍ക്ക് ഇന്ത്യയുമായി ഏറെ ബന്ധമുണ്ടായിരുന്നില്ല. റിക്കിയുടെ മാതാപിതാക്കള്‍ മുംബൈ സ്വദേശികളാണ് 1964 ലാണ് അവര്‍ ഇസ്രയേലിലേക്ക് തിരികെപ്പോയത്.
ക്ഷമ, സഹനം തുടങ്ങിയ ജീവിത മൂല്യങ്ങള്‍ പകര്‍ന്നു കിട്ടിയത് തന്റെ ഇന്ത്യന്‍ പാരമ്പര്യവും സംസ്കാരവുമായി ഇടപഴകിയപ്പോഴാണെന്നും അതാണ് മേയറായി മത്സരിക്കാന്‍ പ്രചോദനമാകുന്നതെന്നും റിക്കി പറയുന്നു.
റിക്കി, മേയറായാല്‍ അത് ചരിത്രമാവുക മാത്രമല്ല വഡോദരയിലൂടെ ഇന്ത്യ ഇസ്രയേല്‍ ബന്ധം ശക്തിപ്പെടുത്താനും അതുപകരിക്കുമെന്നാണ്് ഫ്രണ്ട്സ് ഇസ്രയേല്‍ കണ്‍വീനര്‍ നികിതിന് കോണ്‍ട്രാക്ടറുടെ അഭിപ്രായം.
അധ്യാപികയും അക്കാദമിക് ഡയറക്ടറുമായിരുന്ന റിക്കി ആക്ഷെലോണിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരക്കാരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: