ഇടുക്കി: സംസ്ഥാനത്ത് ഇന്ന് കൂടി കനത്ത മഴ തുടരുമെന്നും 18 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വരും ദിവസങ്ങളില്‍ പൊതുവെ ശക്തികുറയുമെങ്കിലും വിവിധയിടങ്ങളില്‍ കാറ്റിന്റെ ഗതിക്കനുസരിച്ച് മഴ കൂടും. നിലവില്‍ മദ്ധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് അധികവും മഴ ലഭിച്ചത്. മലബാര്‍ ജില്ലകളില്‍ മൂന്ന് ദിവസമായി കനത്തമഴയാണ് അനുഭവപ്പെടുന്നത്. ഇന്നലെ രാവിലെ എട്ടരയ്ക്ക് അവസാനിച്ച 24 മണിക്കൂറില്‍ ഏറ്റവും അധികം മഴ ലഭിച്ചത് മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ്, 23 സെ.മീ. തൊട്ടുപിന്നിലായി നിലമ്പൂരുണ്ട്, 21 സെ.മീ. ഈ വര്‍ഷം ഒരുദിവസം ഏറ്റവും അധികം മഴ ലഭിച്ചത് പീരുമേടാണ്. 32 സെ.മീ. ഇതിന് തൊട്ടുപിന്നിലാണ് മഞ്ചേരി.
കണ്ണൂരിലെ ഇരിക്കൂര്‍ പാലാക്കാട് ജില്ലയിലെ ഒറ്റപ്പാലം എന്നിവിടങ്ങളില്‍ 16 സെ.മീ. വീതം മഴ ലഭിച്ചു. വൈത്തിരി-15, തൃശൂരിലെ വെള്ളായണിക്കര, വടക്കന്‍ഞ്ചേരി 13സെ.മീ. വീതവും, മാനന്തവാടി-11, പട്ടാമ്പി-10, തലശേരി, വൈക്കം, കൊയിലാണ്ടി, വടകര, അങ്ങാടിപുരം, ആലത്തൂര്‍ എന്നിവിടങ്ങളില്‍ 9 സെ.മീ. വീതം മഴ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: