ഇടുക്കി: മദ്ധ്യകേരളത്തില്‍ മഴയ്ക്ക് അല്പം ശമനം വന്നെങ്കിലും സംഭരണികളിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന് കാര്യമായ കുറവ് വന്നിട്ടില്ല. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ മാത്രം വൈദ്യുതി വകുപ്പിന് കീഴിലുള്ള സംഭരണികളില്‍ കൂടിയത് രണ്ട് ശതമാനം വെള്ളമാണ്.
നിലവില്‍ 37 ശതമാനമാണ് മൊത്തം ജലശേഖരം, ഇതുപയോഗിച്ച് 1539.027 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. 2012ന് ശേഷം ഏറ്റവും ഉയര്‍ന്ന ജലശേഖരമാണിത്. ഇടുക്കിയില്‍ രണ്ടടി വെള്ളം കൂടിയപ്പോള്‍ ജലശേഖരം 2338.58 അടിയായി ഉയര്‍ന്നു, 36.417 ശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: