ഏകറ്ററിങ്ബര്ഗ്: ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ്് എയിലെ രണ്ടാം മത്സരത്തില്‍ ഈജിപ്ത് ഇന്ന് ഉറുഗ്വേയെ നേരിടും. വൈകിട്ട് 5.30 നാണ് മത്സരം. ലാറ്റിന്‍ അമേരിക്കന്‍ ടീമായ ഉറുഗ്വേയ്ക്കാണ് മുന്‍ തൂക്കം. രണ്ട് വ്യസ്്ത ശൈലിയില്‍ കളിക്കുന്ന ഈ ടീമുകളുടെ പോരാട്ടത്തില്‍ പൊടിപാറും.
പരിക്കില്‍ നിന്ന് മോചിതനായ ഈജിപ്ഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് സല ഇന്ന് കളിക്കാനിറങ്ങുമെന്ന് മുഖ്യ പരിശീലകന് ഹെക്ടര്‍ കൂപ്പര്‍ പറഞ്ഞു. സല ഇന്നലെ ടീമിനൊപ്പം പരിശീലനം നടത്തി. ലോകകപ്പില്‍ ഈജിപ്ത്തിന്റെ പ്രതീക്ഷയാണ് സല. സല ഇറങ്ങുന്നതോടെ ഈജിപ്തിന്റെ കളി മാറും. വിജയത്തിനായി അവര്‍ ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കും.28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈജിപ്ത്ത് ലോകകപ്പില്‍ കളിക്കാനെത്തുന്നത്.
1934, 1990 വര്‍ഷങ്ങളില്‍ ഈജിപ്ത് ലോകകപ്പില്‍ കളിച്ചു. പക്ഷെ ലോകകപ്പ്് മത്സരങ്ങളില്‍ ഒരു വിജയംപോലും നേടാനായിട്ടില്ല. 1990 ല്‍ ഹോളണ്ടിനെതിരായ ഗ്രൂപ്പ്് മത്സരത്തില്‍ മാഗ്ഡി പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി. ലോകകപ്പ്് ചരിത്രത്തില്‍ ഈജിപ്തിന്റെ ആദ്യ ഗോളാണിത്.മത്സരം സമനിലയായി.
അതേസമയം കഴിഞ്ഞ രണ്ട് ലോകകപ്പിലും മികച്ച പ്രകടനം നടത്തിയ ടീമാണ് ഉറുഗ്വേ. 2010 ല്‍ അവര്‍ നാലാം സ്ഥാനം നേടി. കഴിഞ്ഞ തവണ ബ്രസീലില്‍ അവര്‍ പ്രീ-ക്വാര്‍ട്ടറില്‍ പുറത്തായി. പരിചയസമ്പന്നര്‍ അണിനിരക്കുന്ന ടീമാണ് ഉറുഗ്വേ. മുന്നേനിരയിലെ ലൂയി സുവാരസും കവാനിയുമാണ് ഉറുഗ്വേയുടെ കരുത്ത്. ഏത് പ്രതിരോധവും പൊളിച്ചടക്കാന്‍ ഈ സഖ്യത്തിന് കഴിയും.
യോഗ്യതാ റൗണ്ടില്‍ ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാക്കാരായാണ് ഉറുഗ്വേ ലോകകപ്പിന് യോഗ്യത നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: