ബെംഗളൂരു: ഓപ്പണര്‍മാരായ ശിഖര്‍ ധവാനും മുരളി വിജയും സെഞ്ചുറി കുറിച്ച് നല്കിയ മികച്ച തുടക്കം മുതലാക്കാന്‍ ഇന്ത്യക്കായില്ല. അരങ്ങേറ്റക്കാരായ അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ്് നഷ്ടത്തില്‍ 347 റണ്‍സിലെത്തി നില്ക്കുന്നു.
അടിച്ചുതകര്‍ത്ത ധവാന് ആദ്യ സെഷനില്‍ തന്നെ നൂറ് തികച്ചു. 87 പന്തിലാണ് സെഞ്ചുറി നേടിയത്. ഒരു ടെസ്റ്റിന്റെ ആദ്യ സെഷനില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരവും ആറാമത്തെ ലോകകളിക്കാരനുമാണ് ധവാന്. 107 റണ്‍സെടുത്താണ് മടങ്ങിയത്.ധവാന് പിന്നാലെ മുരളി വിജയും സെഞ്ചുറിയടിച്ചു. 153 പന്തില്‍ 105 റണ്‍സ് കുറിച്ചു. ഇത് ഒമ്പതാം തവണയാണ് ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരും സെഞ്ചുറി കുറിക്കുന്നത്. ആദ്യ വിക്കറ്റില്‍ ധവാനും വിജയും 168 റണ്‍സ് കൂട്ടിചേര്‍ത്തു.
ഇവര്‍ മടങ്ങിയതോടെ ഇന്ത്യയുടെ വമ്പന്‍ സ്കോറെന്ന പ്രതീക്ഷ തകര്‍ന്നു. കെ.എല്‍.രാഹുല്‍ 54 റണ്‍സിനും പൂജാര 35 റണ്‍സിനും പുറത്തായി. അതേസമയം ക്യാപ്റ്റന്‍ അജിങ്ക്യേ രഹാനെയ്ക്ക് പത്ത് റണ്‍സേ നേടാനായുളളൂ. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയും (10) 0ആര്. അശ്വിനു(7) മാണ് ക്രീസില്‍.
അഫ്ഗാനിസ്ഥാനുവേണ്ടി യാമിന് അഹമ്മദ്സി 32 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.വഫാദര്‍, റാഷീദ് ഖാന്, മുജീബ് ഉര് റഹ്മാന് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രഹാനെ ബാറ്റിങ്ങ് തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: