തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം അതീവ ഗുരുതരമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എത്ര ഉന്നതനായാലും കര്‍ശന നടപടി എടുക്കും. കേരളത്തിന്റെ തനിമ മനസിലാക്കി ഉദ്യോഗസ്ഥര്‍ പെരുമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തില്‍ റിപ്പോര്ട്ട്ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഗണേഷ്കുമാര് എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല. എഡിജിപി സുധേഷ്കുമാറിന്റെ മകളാണ് പോലീസ്ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ചത്. സുധേഷ്കുമാറിന്റെ വീട്ടിലെ നായയെ വരെ ക്യാമ്പിലെ പോലീസുകാരെ കൊണ്ടാണ് കുളിപ്പിക്കുന്നത്. ഭാര്യയും മകളും പോലീസുകാരെ അടിമകളായാണ്കാണുന്നതെന്നും ഗവാസ്കര്‍ പരാതിയില്‍ പറഞ്ഞിരുന്നു.
കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും തന്നെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഗവാസ്കര്‍ പറഞ്ഞിരുന്നു. എഡിജിപിയുടെ മകള്‍ നല്കിയ പരാതിയില്‍ ഗവാസ്കറിനെതിരെയും മ്യൂസിയം പോലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: