ലണ്ടന്‍: കോടിക്കണക്കിന് രൂപ വായ്പ എടുത്ത് രാജ്യം വിട്ട വിജയ് മല്യ എസ്.ബി.ഐ അടക്കമുള്ള 13 ഇന്ത്യന്‍ ബാങ്കുകള്‍ക്ക് 1.8 കോടി രൂപ നല്‍കണമെന്ന് യു.കെ ഹൈക്കോടതിയുടെ ഉത്തരവ്. വായ്പ എടുത്ത തുക തിരിച്ചു പിടിക്കാനായി ബാങ്കുകള്‍ നടത്തുന്ന നിയമപോരാട്ടത്തിന്റെ ചെലവിലേക്കായാണ് തുക നല്‍കേണ്ടത്.
ഇൗ തുക ആദ്യ ഗഡുവാണ്. ബാക്കി തുക തീരുമാനിക്കേണ്ടതുണ്ട്. തുക തീരുമാനിച്ചു കഴിഞ്ഞാല്‍ അതില്‍ പുനഃപരിശോധന ഉണ്ടായിരിക്കുകയില്ല. മല്യയുടെ ലോകത്താകമാനമുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാനുള്ള യു.കെയിലെ ഇന്ത്യയുടെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിന്റെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മല്യ നല്കിയ ഹർജി കഴിഞ്ഞ മാസം കോടതി തള്ളിയിരുന്നു.
ലോകമാകമാനമുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാനുള്ള അപേക്ഷയുടെ ഫീസ് മല്യ വഹിക്കണമെന്നും യു.കെ കോടതി ഉത്തരവിട്ടിരുന്നു. കോടതി ചെലവ് വഹിക്കണമെന്ന വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള തീരുമാനത്തിലാണ് മല്യ. കേസില്‍ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി ജൂലൈ 31ന് വാദം കേള്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: