തിരുവനന്തപുരം: പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നേരിട്ട് മേല്‍നോട്ടം വഹിക്കും. അസോസിയേഷന് നേതാക്കളുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ നടത്തിയ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.
മര്‍ദ്ദനമേറ്റ പോലീസുകാരന് ഗവാസ്ക്കറിന് 50,000 രൂപ ചികിത്സാ സഹായം നല്‍കും. കാലങ്ങളായി മുടങ്ങിക്കിടക്കുന്ന പോലീസിന്റെ സ്റ്റാഫ് കൗണ്‍സില്‍ യോഗങ്ങള്‍ ഉടന്‍ വിളിക്കാനും ചര്‍ച്ചയില്‍ തീരുമാനിച്ചു. പരാതികളീല് കൗണ്‍സിലുകള്‍ നടപടിയെടുക്കണം. പരാതികള്‍ പരിശോധിക്കാന്‍ ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്ലും രൂപീകരിക്കും..
അതേസമയം തന്റെ കൈകളില്‍ കയറിപ്പിടിച്ചെന്ന സുധേഷ് കുമാറിന്റെ മകളുടെ പരാതിയും ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പരിധിയില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: