മുംബൈ: അമിതാഭ് ബച്ചനല്ലാതെ വേറേ ആരെങ്കിലുമായിരുന്നെങ്കില്‍ കണാമായിരുന്നു. അഭിമാന വിജൃംഭിതനായി ആഘോഷിച്ചേനെ. പ്രചരിപ്പിച്ചേനെ. അത്തരം പ്രശസ്തിയൊന്നും വേണ്ടാത്തതിനാല്‍ ബച്ചന് പറഞ്ഞു, അത് ഞാനായിരിക്കില്ല. ബിഗ് ബി അങ്ങനെയാണ്, എന്തിലും വ്യത്യസ്തനാണല്ലോ.
സംഭവമിതാണ്. ഈദ് ആശംസയറിയിച്ച് ബച്ചന് ഏറെ സന്ദേശങ്ങള്‍ കിട്ടി. അതില്‍, ബച്ചന്റെ ആരാധകനായ എസ്.എം.എം. ഔസാജാ അയച്ച സ്റ്റാമ്പാണ് വിഷയം. ആസ്ട്രേലിയയില്‍ ഇറക്കിയ സ്റ്റാമ്പ്, അതില്‍ കാണുന്ന പുരുഷന്റെ ചിത്രം ബച്ചനാണെന്ന് അറിയിച്ച്, സയിദ് ഫറാസ് അലിയാണ് ഔസാജയ്ക്ക് സ്റ്റാമ്പയച്ചത്. സ്റ്റാമ്പ് ബച്ചനെത്തിക്കണമെന്ന അപേക്ഷയോടെ. 1977 -ല്‍ ഓസ്ട്രേലിയയില്‍ ഇറക്കിയ ഔദ്യോഗിക സ്റ്റാമ്പെന്നാണ് അലിയുടെ വിശദീകരണം. അലി പാക്കിസ്ഥാന്‍കാരനാണ്.
ഓസിയാനാമാ എന്ന ഓണ്‍ലൈന്‍ സിനിമാ ആര്‍ക്കൈവ്സ് കമ്പനിയുടെ വൈസ് പ്രസിഡന്റാണ് ഔസാജാ. അങ്ങനെയാണ് അലിക്ക് ഔസാജായെ സമ്പര്‍ക്കത്തില്‍ കിട്ടിയത്.
ഇദ് ആശംസയറിയിച്ച്, സ്റ്റാമ്പു വന്ന കഥ വിവരിച്ച് ഔസാജാ അത് അമിതാഭിനെത്തിച്ചു. വിശദ പരിശോധനകള്‍ കഴിഞ്ഞ് ബച്ചന്, തന്റെ ആരാധകനെ നിരാശപ്പെടുത്താതെ, മറ്റ് ആരാധകര്‍ക്ക് ആവേശമുണ്ടാക്കി, അവകാശവാദങ്ങള്‍ ഇല്ലാതെ ഇങ്ങനെ ട്വിറ്ററില്‍ എഴുതി: ” ‘താങ്കളുടെ പാക്കിസ്ഥാന് ആരാധകനായ സയിദ് ഫറാസ് അലി ഈദ് സമ്മാനമായി അയച്ചതാണ് ഈ ഒാസ്ട്രേലിയന്‍ സ്റ്റാമ്പ്. താങ്കളുടെ ചിത്രം ചേര്‍ത്ത ഇത് 1977ല്‍ പുറത്തിറക്കിതതെന്നാണ് അദ്ദേഹം അറിയിക്കുന്നത്.’ ഔസാജാ പക്ഷേ ചിത്രം എന്റേതാകാന്‍ സാധ്യത തീരെയില്ല. എങ്കിലും എല്ലാവര്ക്കും ആശംസകള്‍..”
മറ്റൊരു ബെച്ചന് സ്റ്റൈല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: