ശ്രീനഗര്‍: ഈദ് ആഘോഷങ്ങളും വെടിനിര്‍ത്തലും മറയാക്കി കശ്മീരല്‍ ഭീകരവാദികളുടെ അഴിഞ്ഞാട്ടം. ശ്രീനഗറില്‍ സുരക്ഷാ വിഭാഗവുമായി ഏറ്റുമുട്ടലിനെത്തിയവര് ഇസ്ലാമിക് സ്റ്റേറ്റിന്റെ കൊടിയും പറത്തിയാണെത്തിയത്. രജൗരി ജില്ലയിലെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് സൈന്യം ബികാസ് ഗുരുങ് (21) എന്ന സൈനികനെ വധിച്ചു. ഈദിന് പാക്കിസ്ഥാന് സൈന്യത്തിന് മധുരം കൈമാറുന്ന പതിവ് ഈ വര്‍ഷം ഇന്ത്യന്‍ സൈന്യം വേണ്ടെന്നുവെച്ചു.
സൊപോര്‍, കുപ്വാരാ മേഖലയില്‍ സുരക്ഷാ വിഭാഗവുമായി പ്രതിഷേധ പ്രകടനം നടത്തിയ വിഘടനവാദികള്‍ ഏറ്റുമുട്ടി. പള്ളിപ്രാര്ഥന കഴിഞ്ഞിറങ്ങിയവര്‍ സൈനികര്‍ക്കെതിരേ കല്ലെറിയുകയായിരുന്നു.
എന്നാല്‍ പള്ളികല്‍ കൂട്ടമായി പ്രാര്ത്ഥനക്കെത്തുകയും മധുരവും സമ്മാനങ്ങളും വിതരണം ചെയ്യുകയും സമാധാനപരമായലി നിര്‍വഹിച്ച സ്ഥലങ്ങള്‍ ഏറെയുണ്ടായിരുന്നു. നഗരത്തിലെ സോനാവാര്‍, സൗരാ എന്നിവിടങ്ങളിലെ പള്ളികളില്‍ വന്‍ തിരക്കായിരുന്നു. താഴ്വരയിലും പള്ളികളില്‍ തിരക്കനുഭവപ്പെട്ടു.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഈ വര്‍ഷം 11 ബിഎസ്എഫ് സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും കൂടുതലാണിത്. പഞ്ചാബിലെ അടാരി അതിര്‍ത്തിയില്‍ ബിഎസ്എഫും അയല്‍രാജ്യത്തിന്റെ റെയ്ഞ്ചര്‍മാര്‍ക്ക് മധുരം നല്‍കിയില്ല. ദീവാളിക്കും ഈദിനും പരസ്പരം മധുരപലഹാരം കൈമാറുന്ന പതിവ് നാളേറെയായി നടപ്പുള്ളതാണ്. പാക്കിസ്ഥാന് റെയ്ഞ്ചര്‍മാര്‍ക്ക് താല്പര്യമുണ്ടായിരുന്നെങ്കിലും ഇന്ത്യ സഹകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: