മക്കസ്സാര്: ഇന്തോനേഷ്യയില്‍, പച്ചക്കറി ത്തോട്ടത്തില്‍ നിന്ന് കാണാതായ സ്ത്രീയുടെ ശരീരം മലമ്പാമ്പിന്റെ വയറ്റില്‍ കണ്ടെത്തി. തോട്ടത്തിന് സമീപം ഇര വിഴുങ്ങിക്കിടന്നിരുന്ന മലമ്പാമ്പിന്റെ വയറുകീറിയാണ് അമ്പത്തിനാലുകാരിയായ വാ തിബയുടെ മൃതദേഹം പുറത്തെടുത്തത്.
ഇന്തോനേഷ്യന്‍ തീരപ്രദേശമായ സുലാവേസിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. മലമ്പാമ്പ് വിഴുങ്ങിയതാണെന്ന സംശയം ബലപ്പെട്ടതോടെ അതിനെ തോട്ടത്തിനു പുറത്തെത്തിച്ച് ഗ്രാമീണര്‍ വയറു കീറുകയായിരുന്നു. കാണാതായ സ്ത്രീയുടെ കുടുംബവും നൂറോളം ഗ്രാമീണരും പച്ചക്കറി തോട്ടത്തില്‍ രാത്രി മുഴുവന്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് തിബയുടെ ചെരിപ്പും കത്തിയും കിടന്നതിന് 30 മീറ്റര്‍ അകലെയായി പാമ്പിനെ കണ്ടെത്തിയത്.
നിറയെ പാറക്കെട്ടുകളുള്ള തോട്ടം പാമ്പുകളുടെ അധിവാസ കേന്ദ്രമായിരുന്നു. സുലാവേസിയില്‍ കഴിഞ്ഞ മാര്‍ച്ചിലും ഒരു കര്‍ഷകനെ മലമ്പാമ്പ് വിഴുങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: