ന്യൂദല്‍ഹി: കശ്മീരിലെ ഭീകരാക്രമണങ്ങളില്‍ തുടര്‍ച്ചയായി നിരപരാധികള്‍ കൊല്ലപ്പെടുമ്പോഴും പ്രതിഷേധമില്ലാതെ മോദി വിരുദ്ധ സംഘടനകളും മാധ്യമങ്ങളും ഇടത് ബുദ്ധിജീവികളും. വ്യാജപ്രചാരണങ്ങള്‍ നടത്തി രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പ്രചരിപ്പിക്കുന്ന പ്രതിപക്ഷം മുസ്ലിം ഭീകരരുടെ ചോരക്കളിയില്‍ മൗനത്തിലാണ്. മാധ്യമപ്രവര്‍ത്തകനായ ഷുജാത് ബുഖാരി, രാഷ്ട്രീയ റൈഫിള്‍സ് ജവാന് ഔറംഗസേബ് എന്നിവരാണ് രണ്ട് ദിവസത്തിനിടെ കശ്മീരില്‍ കൊല്ലപ്പെട്ടത്.
പശുവിന്റെ പേരില്‍ കൊലയാരോപിച്ച് മെഴുകുതിരി പ്രതിഷേധങ്ങളുമായിറങ്ങിയ കോണ്‍ഗ്രസ്സും ഇടത് സംഘടനകളും ഈ സംഭവങ്ങളെ അപലപിക്കാന്‍ പോലും തയ്യാറായിട്ടില്ല. കഴിഞ്ഞ മാസം തമിഴ്നാട് സ്വദേശിയായ തിരുമണി സെല്‍വം വിഘടനവാദികളുടെ കല്ലേറില്‍ കൊല്ലപ്പെട്ടപ്പോഴും അസഹിഷ്ണുതാവാദികള്‍ മൗനത്തിലായിരുന്നു. പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം പെരുന്നാളിന് മുന്‍പ് ഹരിയാന സ്വദേശിയായ ജുനൈദ് ഖാന് ട്രെയിനിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ബീഫിന്റെ പേരിലുള്ള കൊലയാണെന്നാരോപിച്ച് പ്രതിപക്ഷം വര്‍ഗ്ഗീയ പ്രചാരണം നടത്തിയിരുന്നു. ബീഫല്ല കൊലയ്ക്ക് കാരണമെന്ന് ഏതാനും മാസങ്ങള്‍ക്ക് ശേഷം കോടതി തന്നെ വ്യക്തമാക്കുകയും ചെയ്തു. ഇതേ പ്രതിപക്ഷം ഇപ്പോള്‍ പെരുന്നാളിന് തലേന്ന് രണ്ട് മുസ്ലിം വിശ്വാസികള്‍ കൊല്ലപ്പെട്ടപ്പോള്‍ മൗനം പാലിക്കുകയാണ്.
കഴിഞ്ഞ ജനവരിയില്‍ ജമ്മു കത്വയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടപ്പോള്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തിയ പ്രതിപക്ഷം ഇതിന് പിന്നാലെ ദല്‍ഹിയില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്രസ്സയില്വെച്ച് പീഡിപ്പിച്ചപ്പോഴും പ്രതികരിച്ചില്ല. കത്വ വിഷയത്തില്‍ മുസ്ലിം സംരക്ഷകന്റെ വേഷമണിഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ തന്നെ പ്രതിഷേധവുമായി പ്രത്യക്ഷപ്പെട്ടിരുന്നു.
കര്‍ണാടകയില്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ ആര്‍എസ്എസ്സിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം നടത്തിയ മാധ്യമ സംഘടനകള്‍ റൈസിംഗ് കശ്മീര്‍ പത്രത്തിന്റെ എഡിറ്ററായ ഷുജാതിന്റെ വധത്തില്‍ തെരുവിലിറങ്ങിയില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ഇടത്-മുസ്ലിം ഭീകരവാദികള്‍ക്ക് വേണ്ടി വാര്‍ത്തയെഴുതിയ ഗൗരി ലങ്കേഷിന്റെ വധത്തില്‍ ആര്‍എസ്എസ്സിനെ ബന്ധപ്പെടുത്താവുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. ഇരകളുടെയും വേട്ടക്കാരുടെയും മതം നോക്കി പ്രതികരിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്നതിലൂടെ വിഭാഗീയതയുണ്ടാക്കുകയാണ് കോണ്‍ഗ്രസ്സിന്റെയും ഇടത് സംഘടനകളുടെയും ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: