കാരക്കാസ്: വെനിസ്വേലയില്‍ നിശാക്ലബിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 17 പേര് മരിച്ചു. ക്ലബിലെത്തിയ ഒരാള്‍ കണ്ണീര്‍വാതക ഷെല്‍ പൊട്ടിച്ചതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായതെന്ന് ആഭ്യന്തരമന്ത്രി നെസ്റ്റോര്‍ റിവെറോള്‍ പറഞ്ഞു. മരിച്ചവരില്‍ എട്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
സ്കൂള്‍ വര്‍ഷം അവസാനിച്ചത് ആഘോഷിക്കാന്‍ എത്തിയവരാണ് ദുരന്തത്തിന് ഇരയായത്.എല്‍ പരൈസോയിലെ ലോസ് കൊട്ടോറോസ് നൈറ്റ് ക്ലബിലാണ് ദുരന്തമുണ്ടായത്. ക്ലബിലെ കലഹത്തിനിടെ കണ്ണീര് വാതക കാനിസ്റ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് അഞ്ഞൂറോളം പേര് പുറത്തേക്കോടി. ഇതാണ് വലിയ അപകടത്തിലേക്ക് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: