ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് നക്സലൈറ്റാണെന്ന് ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി. മുഖ്യമന്ത്രിമാരായ പിണറായി വിജയന്, എച്ച്.ഡി. കുമാരസ്വാമി, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു എന്നിവര്‍ കേജരിവാളിനെ പിന്തുണക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു.
ദല്‍ഹിയിലെ ഐഎഎസ് ഉദ്യോഗസഥരുടെ നിസഹകരണത്തില്‍ ലഫ്.ഗവര്‍ണര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിയില്‍ കേജരിവാളിന്റെ കുത്തിയിരിപ്പു സത്യാഗ്രഹം ഏഴാം ദിവസവും തുടരുകയാണ്. ഒപ്പം ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന് എന്നിവരും സത്യാഗ്രഹമിരിക്കുന്നുണ്ട്.
ഇവര്‍ക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരായ പിണറായി വിജയന്, എച്ച്.ഡി കുമാരസ്വാമി, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു എന്നിവര്‍ കേജരിവാളിന്റെ വസതിയിലെത്തിയിരുന്നു. ലഫ്.ഗവര്‍ണര്‍ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് കേജരിവാളിനെ സന്ദര്‍ശിക്കുന്നതിന് അനുമതി നിഷേധിച്ചതിനാലാണ് മുഖ്യമന്ത്രിമാര്‍ കേജരിവാളിന്റെ വസതിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: