മോസ്ക്കോ: മെസി മറഡോണയല്ല. അയാള്‍ക്ക് ഒറ്റയ്ക്ക് ലോകകപ്പ് നേടാന്‍ കഴിയില്ലെന്നും മുന്‍ അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍ ഹെര്‍നാന്‍ ക്രെസ്പോ. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മെസിയെ ക്രെസ്പോ ന്യായീകരിച്ചു.അതേസമയം മെസിയുടെ സഹതാരങ്ങളെ വിര്‍മശിക്കുകയും ചെയ്തു. മെസിക്ക്് മുപ്പത് വയസായി. സഹതാരങ്ങള്‍ ഉറച്ച പിന്തുണ നല്‍കിയാലേ അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്നം യാഥാര്‍ഥ്യമാകൂ.
മെസിയില്‍ നിന്ന് നമ്മള് ഏറെ പ്രതീക്ഷിക്കുന്നു. എന്നാല്‍ അയാള്‍ മറഡോണയല്ല. അയാള്‍ക്ക് ഒറ്റയ്ക്ക് ഒരു ലോകകപ്പ് ജയിക്കാന്‍ കഴിയില്ല. ഇത് അര്‍ജന്റീനിയന്‍ ആരാധകരും സഹകളിക്കാരും മനസിലാക്കണം.ബാഴ്സലോണയിലേതുപോലെ സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ മെസി ഒരു പ്രതിഭാസമാകും. മറിച്ചാണെങ്കില്‍ അയാള്‍ തപ്പിത്തടയും. ഐസ്ലന്ഡിനെതിരായ മത്സരത്തില്‍ മെസിക്ക് സഹതാരങ്ങളുടെ പിന്തുണ ലഭിച്ചില്ല. മധ്യനിരക്കാരുടെ സഹായമില്ലാതെ മെസിക്ക് എതിരാളികളെ മറികടക്കാനാകില്ല.
ഐസ്ലന്‍ഡുമായി സമനില പിടിച്ച അര്‍ജന്റീനയ്ക്ക്് ഒരു പോയിന്റ് ലഭിച്ചു. അടുത്ത മത്സരത്തില്‍ അവര്‍ ക്രൊയേഷ്യയെ നേരിടും. 1986 ലാണ്് അര്‍ജന്റീന അവസാനമായി ലോകകപ്പ് നേടിയത്. മറഡോണയുടെ മികവിലാണ് അന്ന് കപ്പ്്് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: