മോസ്ക്കോ: നിലവിലെ ചാമ്പ്യന്മാരും ലോക ഒന്നാം നമ്പറുമായ ജര്‍മനിയെ ലോകകപ്പില്‍ മെക്സിക്കോ അട്ടിമറിച്ചു. ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മനി വീണത്്. 35-ാം മിനിറ്റില്‍ ലൊസാനോയാണ് നിര്‍ണായക ഗോള്‍ നേടിയത്.
പ്രത്യാക്രമണത്തില്‍ നിന്നാണ് മെക്സിക്കോയുടെ ഗോള്‍ പിറന്നത്. രണ്ട് ജര്‍മന്‍ പ്രതിരോധനിരക്കാരെ കബളിപ്പിച്ച് ലൊസാനോ ജര്‍മന്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഗോള്‍ വീണതോടെ ഉണര്‍ന്നുകളിച്ച ജര്‍മനി സമനിലക്കായി ശക്തമായ പോരാട്ടമാണ് നടത്തിയത്. ഇരുവശങ്ങളിലുടെ പന്തുമായി നിരന്തരം അവര്‍ മെക്സിക്കോ ഗോള്‍ മുഖം റെയ്ഡ് ചെയ്തു.പക്ഷെ മെക്സിക്കോ ഉയര്‍ത്തിക്കെട്ടിയ പ്രതിരോധം തകര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
അവസാന നിമിഷങ്ങളില്‍ ജര്‍മന്‍ താരങ്ങള്‍ ഒന്നടങ്കം മെക്സിക്കന്‍ ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറി. പക്ഷെ മെക്സിക്കന്‍ ഗോളിയും പ്രതിരോധ നിരക്കാരും ജര്‍മനിയെ പിടിച്ചുനിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: