തൃപ്പൂണിത്തുറ: മദ്ധ്യകേരളത്തിലെ ക്ഷേത്ര ഉത്സവലങ്ങള്ക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രസിദ്ധമായ തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 8.23നും 10.20നും മദ്ധ്യേ ബ്രഹ്മകലശം ഭഗവാന് അഭിഷേകം ചെയ്യുന്നതോടുകൂടി ചടങ്ങുകള്‍ക്ക് തുടക്കമാകും. മേളപ്രമാണിപെരുവനം കുട്ടന്മാരാരും സംഘവും അവതരിപ്പിക്കുന്ന പാഞ്ചാരിമേളത്തോടുകുടി 15 ആനകളെ അണിനിരത്തി രാവിലേയും രാത്രിയും ശിവേലി നടക്കും.
നാലാം ദിവസമായ വ്യാഴാഴ്ചയാണ് തൃക്കേട്ടപുറപ്പാട്. ആനപ്പുറത്ത് സ്വര്‍ണക്കോലത്തില്‍ എഴുന്നള്ളിനല്ക്കുന്ന ഭഗവാന്റെ മുന്നിലെ സ്വര്‍ണകുടത്തില്‍ രാത്രി 8 മുതല്‍ കാണിക്ക സമര്‍പ്പണം തുടങ്ങും. 7-ാം ദിവസം വലിയവിളക്കും, 8-ാം ദിവസത്തെ ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. ഉത്സവദിവസങ്ങളില്‍ ഊട്ടുപുരമാളികയില് സംഗീതകച്ചേരികളും, കഥകളിയും നടക്കും. പകല്‍സമയങ്ങളില്‍ അക്ഷരശ്ലോക സദസ്സ്, ചാക്യാര്‍കുത്ത്, പാഠകം, ഓട്ടന്‍ തുള്ളല്‍ എന്നീ ക്ഷേത്ര കലാപരിപാടികളും ഉത്സവത്തിന് മാറ്റുകൂട്ടും. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ സേവാസംഘമാണ് ഉത്സവം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: