തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് പരീക്ഷണാടിസ്ഥാനത്തില്‍ ഓടിത്തുടങ്ങി. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് ബസ് ഫ്ലാഗ് ഓഫ് ചെയ്തു. കെഎസ്ആര്‍ടിസിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണെന്നും അതിന്റെ ഭാഗമാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഇലക്ട്രിക് ബസെന്നും ഗതാഗതവകുപ്പുമന്ത്രി പറഞ്ഞു.
വെള്ളത്തിലിറങ്ങാതെ നീന്തല്‍ പഠിക്കാനാവില്ല. വെള്ളത്തിലിറങ്ങാന്‍ തന്നെ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു. കഴക്കൂട്ടത്തിനുള്ള ബസാണ് മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. എംഡി ടോമിന് തച്ചങ്കരി സന്നിഹിതനായിരുന്നു. സംസ്ഥാനത്ത് മൂന്നു കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇലക്ട്രിക് ബസ് ഓടിക്കും. 40 പുഷ് ബാക്ക് സീടുകളോടു കൂടിയ ബസില്‍ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്.
പരീക്ഷണ സര്‍വീസ് വിജയിക്കുകയാണെങ്കില്‍ മൂന്നൂറോളം ഇലക്ട്രിക് ബസുകള്‍ ഇറക്കാനാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: