ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബന്ദിപ്പോരയില്‍ സിആര്‍പിഎഫ് സൈനികര്‍ നാലു ഭീകരരെ വധിച്ചു. സുംബാലിലുള്ള സിആര്‍പിഎഫ് ക്യാമ്പ് ആക്രമിക്കാനുള്ള ഭീകരരുടെ പദ്ധതിയാണ് ഇതോടെ തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. ബന്ദിപ്പോരയിലെ സുംബാലിലുള്ള ക്യാമ്പിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചപ്പോള്‍ സൈന്യം തിരിച്ചടിക്കുകയായിരുന്നു.
ആദ്യം കാവല്ക്കാരുടെ നേര്‍ക്ക് നിറയൊഴിച്ചപ്പോള്‍ തന്നെ സൈന്യം തിരിച്ചടി തുടങ്ങി. ചാവേറാക്രമണത്തിന് എത്തിയ നാലു ഭീകരരും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ക്യാമ്പിലേക്ക് ഭീകരര്‍ കൈബോംബുകള്‍ എറിഞ്ഞു. ക്യാമ്പിന്റെ ഗേറ്റ് കടക്കാന്‍ പോലും അവര്‍ക്ക് സാധിച്ചില്ല. അതിനു മുന്‍പ് അവരെ വെടിവച്ചു വീഴ്ത്തി, സിആര്‍പിഎഫ് വക്താവ് ഭുവേഷ് ചൗധരി പറഞ്ഞു.
ഭീകരില്‍ നിന്ന് നാലു തോക്കുകളും മറ്റായുധങ്ങളും പിടിച്ചെടുത്തു. ഇവര്‍ നാട്ടുകാരല്ല. ജമ്മുകശ്മീര്‍ പോലീസ് മേധാവി എസ്പി വൈദ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഭീകരരുടെ ഒന്‍പതു വെടിയുണ്ടകളേറ്റിട്ടും കരുത്തോടെ സൈന്യത്തിലേക്ക് മടങ്ങിവന്ന ചേതന്‍ കുമാര്‍ ചീറ്റയാണ് സുംബാല്‍ 45ാം സിആര്‍പിഎഫ് സൈനിക കേന്ദ്രത്തിന്റെ മേധാവി. ഈ മാസം മൂന്നിന് ബന്ദിപ്പോരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: