ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ധനമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന് എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സ്. ജൂണ്‍ 20ന് കൊല്‍ക്കത്തയിലെ ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശം. ശാരദാ ചിട്ടിത്തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് സമന്‍സ്.
മെയ് 7ന് ഹാജരാകാന്‍ നേരത്തെ സമന്‍സ് അയച്ചിരുന്നെങ്കിലും നളിനി മദ്രാസ് കോടതിയെ സമീപിച്ച് അപ്പീല്‍ നല്കി. ഇന്ത്യന്‍ ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം തങ്ങളുടെ താമസസ്ഥലത്തു നിന്ന് വളരെ അകലെ സ്ത്രീകളെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുന്നതിന് വിലക്കുണ്ടെന്നു പറഞ്ഞായിരുന്നു അപ്പീല്‍. ഇത് തള്ളിയ മദ്രാസ് ഹൈക്കോടതി പുതിയ സമന്‍സ് അയക്കാന്‍ എന്ഫോഴ്സ്െമന്റിനോട് നിര്‍ദ്ദേശിച്ചിരുന്നു. അതു പ്രകാരമാണ് ഈ മാസം 20ന് കൊല്‍ക്കത്തയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ് അയച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ അടക്കം ഉള്‍പ്പെട്ട കോടികളുടെ ശാരദാചിട്ടി തട്ടിപ്പുകേസില്‍ നളിനി സാക്ഷിയാണ്. നളിനി ശാരദ ചിട്ടിക്കമ്പനിക്കു വേണ്ടി ഹാജരായതിന് 1.26 കോടി ഫീസ് വാങ്ങിയെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: