ടോക്കിയോ; ജപ്പാനിലെ ഒസാക്കയില്‍ ശക്തമായ ഭൂചലനം. നാലു പേര് മരിച്ചു. 210 പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ചലനം വലിയ നാശനഷ്ടം വിതച്ചു. രാവിലെ എട്ടുമണിയോടെയുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം വടക്കന്‍ ഒസാക്കയില്‍ 13 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ്. മരിച്ചവരില്‍ ഒന്‍പതു വയസുകാരിയായ വിദ്യാര്‍ഥിനിയും പെടുന്നു.
ഭൂമി കുലുക്കത്തില്‍ മതിലുകള്‍ ഇടിഞ്ഞുവീണു. ജനാലകള്‍ പൊട്ടിച്ചിതറി. ചിലയിടങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് തീ പിടിച്ചു. ട്രെയിന്‍, ബസ് സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തിവച്ചു. സ്കൂള്‍ ഭിത്തി തകര്‍ന്ന് അടിയില്‍ പെട്ടാണ് പെണ്‍കുട്ടി മരിച്ചത്. ബുക്ക് ഷെല്‍ഫ് ദേഹത്ത് മറിഞ്ഞുവീണ് 80 കാരനും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: