മോസ്കോ: ലോകകപ്പിൽ ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ട് ടുണീഷ്യയെ തരിപ്പണമാക്കി. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ നേടിയ ഇരട്ട ഗോളുകളാണ് ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്.
നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതം നേടി സമനിലയിലായിരുന്നു ഇരുടീമുകളും. പക്ഷെ അവസാന നിമിഷങ്ങളില്‍ ഉണര്‍ന്നെണീറ്റ ഇംഗ്ലണ്ട് ഗോള്‍ നേടുക തന്നെ ചെയ്ത് വിജയം നേടുകയായിരുന്നു.
അധിക സമയത്ത് ലഭിച്ച കോര്‍ണര്‍ കിക്ക് പോസ്റ്റിന് ഇടത് വശം ചേര്‍ന്നു നിന്ന കെയ്ന്‍ കൃത്യമായി പോസ്റ്റിലേക്ക് എത്തിച്ചതോടെ ആക്രമണവും പ്രതിരോധവും മികച്ചതാക്കിയ ടുണീഷ്യന്‍ പോരാട്ട വീര്യത്തിന് അവസാനമാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: