ന്യൂദല്‍ഹി: കഴിഞ്ഞ മൂന്ന് മാസമായി രണ്ടായിരത്തിലധികം വരുന്ന ഇന്ത്യക്കാര്‍ക്ക് മാള്ഡീവ്സില് ജോലി നഷ്ടപ്പെടുകയോ വിസ നിഷേധിക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.
അടുത്തിടെ ഏതാണ്ട് മുന്നൂറോളം വരുന്ന ഇന്ത്യക്കാര്‍ക്ക് മാള്ഡീവ്സിലെ ഇമിഗ്രേഷന്‍ വകുപ്പ് വിസ നിഷേധിച്ചിരുന്നു. സിംഗപൂര്‍ ആസ്ഥാനമാക്കി മാള്ഡീവ്സില് പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ ജോലിക്കാരാണ് ഇവരെല്ലാം. അതിനൂതനമായ വിമാനത്താവളത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ കമ്പനി ഇവിടെ ഏര്‍പ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
നിര്‍മ്മാണവുമായി ബന്ധപ്പെട്ട യന്ത്രസാമഗ്രികള്‍ ഇന്ത്യയില്‍ നിന്നെത്തിക്കാന്‍ വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാള്സീവ്സിലെ പുതിയ സ്ഥിവിശേഷങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശകാര്യ മന്ത്രാലയത്തോടും മറ്റ് ഏജന്‍സികളോടും ഇതു സംബന്ധിച്ച രേഖകള്‍ ശേഖരിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: