കണ്ണൂര്‍: കണ്ണൂര്‍ തയ്യിലില്‍ പരസ്യമായി പശുക്കുട്ടിയെ കശാപ്പ് ചെയ്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2017 മെയ് 27 നാണ് തയ്യില്‍ നഗരത്തില്‍ വാഹനത്തിന് പുറത്തുവെച്ച് നൂറുകണക്കിനാളുകള്‍ നോക്കി നില്‍ക്കെ പശുക്കുട്ടിയെ പരസ്യമായി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മുദ്രാവാക്യം മുഴക്കുകയും മാംസവിതരണം നടത്തുകയുമായിരുന്നു.
യൂത്ത് കോണ്‍ഗ്രസ്സുകാരായ റിജില്‍ മാക്കുറ്റി, ഷറഫുദ്ദീന്, ജോഷി അഗസ്റ്റിന്, പി.എ. ഹരി, വി.പി. ഷമേജ്, സുധീപ് ജെയിംസ്, എം.എ.വരുണ്‍, ധനില്‍, നിസാം, എ. സുബീഷ്, പി. ഷമ്മാസ്, ആര്.കെ. സുജിത്ത്, എം.എ. മുത്തലീബ് എന്നിവര്‍ക്കെതിരെയാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
സംഭവവുമായി ബന്ധപ്പെട്ട് വ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ റിജില്‍ മാക്കുറ്റി ഉള്‍പ്പടെയുള്ളവരെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് റിജില്‍ മാക്കുറ്റി സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഒടുവില്‍ കെ.സുധാകരനുള്‍പ്പെടെയുള്ള ഗ്രൂപ്പ് നേതാക്കള്‍ ഇടപെട്ട് സസ്പെന്ഷന് പിന്‍വലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: