ന്യൂയോര്‍ക്ക്: യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ താല്‍ക്കാലിക അംഗത്വത്തിനായുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ വോട്ട്് ഇന്തോനേഷ്യയ്ക്ക്. ഇതോടെ മാലദ്വീപും ഇന്തോനേഷ്യയും തമ്മില്‍ നടന്ന വോട്ടെടുപ്പില്‍ മാലദ്വീപ് ദയനീയമായി പരാജയപ്പെട്ടു. മാലദ്വീപ് നയതന്ത്ര പ്രതിനിധി ഇന്ത്യയ്ക്കെതിരെ രംഗത്തെത്തി. ഇന്തോനേഷ്യയ്ക്ക് വോട്ടു ചെയ്തെന്നു മാത്രമല്ല ഇന്ത്യ മാലദ്വീപിന്റെ പരാജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തെന്നായിരുന്നു ആരോപണം.
ഏഷ്യ-പസഫിക് സീറ്റിനായുള്ള തെരഞ്ഞെടുപ്പില്‍ ജൂണ്‍ എട്ടിനു നടന്ന രഹസ്യ വോട്ടെടുപ്പിലും മാലദ്വീപിന് വോട്ട് കുറഞ്ഞിരുന്നു. മാലദ്വീപിന് 46 വോട്ടുകളാണ് ലഭിച്ചത്. ഇന്തോനേഷ്യയ്ക്ക് 144 രാജ്യങ്ങളുടെ പിന്തുണ കിട്ടി. എന്നാല്‍ വോട്ടെടുപ്പിന്റെ ഒരു ഘട്ടത്തില്‍ 60 രാജ്യങ്ങളുടെ പിന്തുണ ബാലറ്റിലും 30 എണ്ണം വാക്കാലുള്ളതും ലഭിച്ചിരുന്നുവെന്ന് മാലദ്വീപ് വെളിപ്പെടുത്തി. ഇതില്‍ കുറവു വരാന്‍ കാരണം ഇന്ത്യയുടെ പ്രവര്‍ത്തനമാണെന്നാണ് മാലദ്വീപിന്റെ ആരോപണം.
ഇന്ത്യയും മാലദ്വീപും തമ്മില്‍ അടുത്ത കാലത്തുണ്ടായ പ്രശ്നങ്ങളുടെ തുടര്‍ച്ചയായി ഇന്തോനേഷ്യയുടെ വിജയത്തെ കണക്കാക്കാനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ മാലദ്വീപിനെതിരെ ഇന്ത്യയുടെ ആദ്യ പ്രതിഷേധമായിട്ടാണ് ഇന്തോനേഷ്യയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച നടപടിയെ കാണുകയെന്ന് നയന്ത്ര പ്രതിനിധി വ്യക്തമാക്കി.
യുഎന്‍ രക്ഷാസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുരാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു. എല്ലാ ആസിയാന്‍ രാജ്യങ്ങളുടെയും പിന്തുണയുള്ള ഇന്തോനേഷ്യയ്ക്ക് വോട്ടു ചെയ്താല്‍ ഗുണം പിന്നീട് ലഭിക്കുമെന്ന മുന്‍കരുതലാണ് ഇന്ത്യയുടെ നീക്കത്തിനു പിന്നിലെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: