ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി വകുപ്പിന് കീഴിലുള്ള സംഭരണികളിലെ ജലശേഖരം 41 ശതമാനമായി ഉയര്‍ന്നു. ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 16 സംഭരണികളിലെ കണക്കാണിത്. ഇതുപയോഗിച്ച് 1688.451 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. 39.034 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒരു ദിവസത്തിനിടെ ഒഴുകിയെത്തി.
വലിയ സംഭരണികള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഒന്നില്‍ ജലശേഖരം 40 ശതമാനമാണ്. ഇടത്തരം സംഭരണികളുടെ ഗ്രൂപ്പ് രണ്ടില്‍ 47ഉം ചെറിയ സംഭരണികള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് മൂന്നില്‍ 93 ശതമാനവുമാണ് ജലശേഖരം. നിറഞ്ഞ് കിടന്ന ലോവര്‍പെരിയാര്‍, കുറ്റ്യാടി സംഭരണികളിലെ ജലശേഖരം കുറഞ്ഞിട്ടുണ്ട്. ഇടുക്കി സംഭരണിയില്‍ 2342.35 അടിയാണ് ജലനിരപ്പ്. സംഭരണശേഷിയുടെ 39.405 ശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 10.668 ആയിരുന്നു.
1156.022 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത് ഈ മാസം ഇതുവരെ ഉപയോഗിച്ചപ്പോള്‍ 1016.005 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. ഈ സീസണില്‍ ഇത്രയധികം വെള്ളം കൂടിയത് വൈദ്യുതി വകുപ്പിന് ആശ്വാസമായിട്ടുണ്ട്. ശരാശരി 30 ശതമാനം മാത്രം വൈദ്യുതിയാണ് ദിവസവും സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ബാക്കിയുള്ള വൈദ്യുതി ദീര്‍ഘകാല കരാര്‍ പ്രകാരവും കേന്ദ്രവിഹിതവുമായാണ് സംസ്ഥാനത്ത് എത്തുന്നത്. മഴ മിതമായ രീതിയില്‍ തുടര്‍ന്നാല്‍ത്തന്നെ ഈ വര്‍ഷം വൈദ്യുതി മുടക്കമുണ്ടാകില്ല എന്നാണ് നിലവിലെ വിലയിരുത്തല്‍. ചെറുതോണി, ഇടുക്കി അടക്കമുള്ള ഡാമുകള്‍ തുറക്കേണ്ടി വന്നാലുള്ള പ്രശ്നങ്ങളും വകുപ്പ് മുന്‍കൂട്ടി ചിന്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: