ന്യൂദല്‍ഹി: ജമ്മു -കശ്മീരില്‍ ഗവര്‍ണര്‍ ഭരണത്തിന് വിജ്ഞാപനം ഇറങ്ങി. ഗവര്‍ണര്‍ എന്‍എന്‍ വോറയുടെ ശുപാര്‍ശയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവെച്ചു. ബിജെപി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് ബൂരിപക്ഷമില്ലാതെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ ഭരണത്തിന് ശുപാര്‍ശ ചെയ്തത്.
പിഡിപിയുമായി ഇനി സഖ്യം തുടരാനാകില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് ആണ് മാദ്ധ്യമങ്ങളെ അറിയിച്ചത്. കശ്മീരില്‍ വിഘടനവാദവും തീവ്രവാദവും വര്‍ദ്ധിച്ചിരിക്കുകയാണ്. മൂന്നു വര്‍ഷമായിട്ടുള്ള ബന്ധം തുടരാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. വികസനത്തിനാകുന്നതെല്ലാം മോദി സര്‍ക്കാര്‍ ചെയ്തുവെന്നും രാം മാധവ് പറഞ്ഞു.
87 അംഗ നിയമസഭയില്‍ പിഡിപിയ്ക്ക് 28ഉം ബിജെപിക്ക് 25 അംഗങ്ങളുമാണുള്ളത്. കോണ്‍ഗ്രസിന് 12 അംഗങ്ങളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: