തൃശൂര്‍: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് മാടമ്പ് കുഞ്ഞുകുട്ടന് തൃശൂരില്‍ സഹൃദയ ലോകത്തിന്റെ ആദരം. മാടമ്പിന്റെ 77-ാം പിറന്നാളിനോടനുബന്ധിച്ച് ജൂലായ് രണ്ടിന് കേരള സാഹിത്യ അക്കാദമിയില്‍ ഒരു ദിവസത്തെ വിപുലമായ ആഘോഷം നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
‘മാടമ്പിന് മലയാളത്തിന്റെ ആദരം’ എന്ന പേരില്‍ തപസ്യ കലാസാഹിത്യ വേദിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10ന് സാഹിത്യ സദസോടെ ചടങ്ങ് തുടങ്ങും. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. കെ.ബി. ശ്രീദേവി അധ്യക്ഷയാകും. ‘മാടമ്പ് കൃതികളിലെ വേദാന്ത ദര്‍ശനം’ എന്ന വിഷയം ആഷാ മേനോനും, ‘മാടമ്പ് കൃതികളിലെ സ്ത്രൈണ ആവിഷ്കാരങ്ങള്‍’ എന്ന വിഷയം ഡോ.ടി.കെ. കലമോളും അവതരിപ്പിക്കും. ഉച്ചയ്ക്ക് 12ന് പിറന്നാള്‍ സദ്യ. ഉച്ചതിരിഞ്ഞ് രണ്ടിന് ദേശാടനം സിനിമ പ്രദര്‍ശനം. തുടര്‍ന്ന് നടന് വിജയരാഘവന്, ഷോഗണ് രാജു എന്നിവര്‍ സിനിമാനുഭവം പങ്കുവയ്ക്കും.
വൈകിട്ട് അഞ്ചിന് ആദരസഭയില്‍ ഒ. രാജഗോപാല്‍ എംഎല്‍എ, മഹാകവി അക്കിത്തം, സ്വാമി സദ്ഭവാനന്ദ, കേന്ദ്ര സംഗീത നാടക അക്കാദമി ചെയര്മാന് ശേഖര്‍ സെന്‍, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്, സത്യന് അന്തിക്കാട്, ജയരാജ്, ആഷാ മേനോന്, ശ്രീകുമാര്‍ മേനോന്, പി.ടി. കുഞ്ഞുമുഹമ്മദ്, പി. ജയചന്ദ്രന്, പി.ഇ.ബി. മേനോന്, സുവര്‍ണ നാലപ്പാട്, രാജസേനന്, അലി അക്ബര്‍, കെ.പി. മോഹനന്, അനൂപ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മികച്ച സംവിധായകനുള്ള ദേശീയ പുസ്കാരം നേടിയ ജയരാജിനെ ചടങ്ങില്‍ ആദരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ സെക്രട്ടറി വടക്കുമ്പാട്ട് നാരായണന്, തപസ്യ സംസ്ഥാന സഹ സംഘടന സെക്രട്ടറി സി.സി. സുരേഷ്, ഖജാന്‍ജി മുരളി കൊളങ്ങാട്ട്, ജില്ലാ സെക്രട്ടറി കെ. ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: