തിരുവനന്തപുരം: ആര്‍സിസിയെ തകര്‍ക്കാന്‍ സ്വകാര്യ ലോബി പ്രവര്‍ത്തിക്കുന്നതായി മന്ത്രി കെ.കെ.ശൈലജ നിയമസഭയെ അറിയിച്ചു. ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വ്യക്തത വന്നിട്ടും ചിലര്‍ വിഷയം ദുരുദ്ദേശത്തോടെ വിനിയോഗിക്കുകയാണ്. മാധ്യമങ്ങളെ ഇവര്‍ പലവട്ടം സമീപിച്ചു. ചില മാധ്യമങ്ങള്‍ ഈ വിഷയം ചര്‍ച്ചചെയ്തെങ്കിലും ഭൂരിപക്ഷം മാധ്യമങ്ങളും വസ്തുത തിരിച്ചറിഞ്ഞ് പിന്മാറി.
ആര്സിഎസിക്ക് എതിരെയുള്ള ഇത്തരം നീക്കങ്ങളെ കുറിച്ച് അന്വേഷിക്കും. ആലപ്പുഴയിലെ കുട്ടിയും കുടുംബവും ആര്‍സിസിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ല. രക്ഷിതാവിനെ ചിലര്‍ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ ചാനലുകളില്‍ എത്തിക്കുകയായിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ ഇവരെ ഉപയോഗിച്ച് മുതലെടുപ്പിന് ശ്രമിക്കുകയാണ്.
എല്ലാ കുടുംബങ്ങളിലും ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗപരിശോധനക്ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും അറിയിച്ചു. കൊല്ലംജില്ലയില്‍ 27 ശതമാനവും തിരുവനന്തപുരം ജില്ലയില്‍ 24 ശതമാനവും പേര് കാന്‍സര്‍ രോഗികളാണെന്ന് പഠനങ്ങള്‍ പറയുന്നു. ക്യാന്‍സര്‍ ചികിത്സ പരമാധി സൗജന്യമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പ്രാഥമിക പരിശോധനാ സംവിധാനം എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നതോടെ ചികിത്സാ ചെലവ് ഗണ്യമായി കുറയും.
സ്തനാര്‍ബുദ പരിശോധനയ്ക്കുള്ള മാമോഗ്രാം സംവിധാനം ഈ വര്‍ഷം കൊല്ലം, തിരൂര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആരംഭിക്കും. ആലപ്പുഴ, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളില്‍ അടുത്ത ഘട്ടത്തിലും ഈ സംവിധാനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: