കട്ടപ്പന: തമിഴ്നാട്ടിലെ മാവ് കൃഷിയ്ക്ക് കനത്ത തിരിച്ചടിയായി വേനല്‍ മഴയ്ക്കൊപ്പം നിപ്പ വൈറസും. ഇത്തവണ മഴ താമസിച്ചെത്തിയതും കര്‍ഷകര്‍ക്ക് കനത്ത നഷ്ടമുണ്ടാക്കി. ഗൂഡല്ലൂര്‍, കമ്പം തുടങ്ങിയ പ്രദേശങ്ങള്‍ മാവ് കൃഷിയ്ക്ക് പ്രശസ്തമാണ്. 20ലധികം വ്യത്യസ്ഥ ഇനങ്ങളായ മാവുകള്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും പ്രധാന ഇനങ്ങള്‍ സിന്ദൂരവും നീലവുമാണ്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് വിളവെടുപ്പ് കാലം. മെയ് പകുതി ആകുന്നതോടെ വിളവെടുപ്പ് പൂര്‍ത്തിയാവും. എന്നാല്‍ രണ്ട് മാസത്തോളമായി അതിര്‍ത്തി ഗ്രാമങ്ങളിലെ മഴകൃഷിയെ സാരമായി ബാധിച്ചു.
മഴ ശക്തമായതോടെ മാങ്ങ പഴുക്കുന്നത്് താമസിച്ചു. നിലവില്‍ ജൂണ്‍ അവസാനിക്കാറായിട്ടും പ്രധാന ഇനങ്ങളുടെ വിളവെടുപ്പ് പോലും അവസാനിച്ചിട്ടില്ല. പല തോട്ടങ്ങളിലും മാങ്ങ വിളവെടുപ്പിന് പാകമായിട്ടില്ല. തമിഴ്നാട്ടില്‍ ഉത്പാദിപ്പിക്കുന്ന മാമ്പഴങ്ങളുടെ പ്രധാന വിപണി കേരളമാണ്. വേനല്‍ കാലത്താണ് കേരളത്തില്‍ കൂടുതലായി മാമ്പഴം വിറ്റഴിക്കപ്പെടുന്നത്. ഇത്തവണ ആവശ്യത്തിന് പഴം വിപണിയിലെത്തിക്കാന്‍ കര്‍ഷകര്‍ക്ക് സാധിച്ചില്ല. പ്രധാന വില്‍പ്പന കേന്ദ്രങ്ങളായ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ്പ വൈറസ് ഭീതിമൂലം ഉപഭോക്താക്കള്‍ മാമ്പഴം വാങ്ങാതെ വന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. വിപണനത്തിനെത്തിയ മാമ്പഴത്തിന് പോലും ആവശ്യക്കാരില്ലാത്ത അവസ്ഥയായിരുന്നു.
കിലോഗ്രാമിന് 30 മുതല്‍ 40 രൂപ വരെ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന പ്രധാന ഇനങ്ങള്‍ക്ക് പോലും ഇത്തവണ 10 മുതല്‍ 15 രൂപവരെയേ ് ലഭിക്കുന്നുള്ളൂ. സേലം, കര്‍പ്പൂരം, മല്‍ഗോവ തുടങ്ങിയ വിവിധ ഇനങ്ങള്‍ക്കും കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിച്ചിട്ടില്ല. സിന്ദൂരം, നീലം തുടങ്ങിയ ഇനങ്ങള്‍ക്ക് 15 രൂപ മാത്രമാണ് വിപണി വില ലഭിക്കുന്നത്.
സല്‍ജി പി.എന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: