വൈദ്യുതി ബില്ലുകള്‍ കൂട്ടി സാധാരണക്കാരെ അടിച്ചേല്‍പ്പിച്ചാല്‍ ഈ കടങ്ങളെല്ലാം മാറുമെന്നുറപ്പുണ്ടൊ?. കേരളത്തില്‍ എത്രയോതവണ ഇതുചെയ്തിരിക്കുന്നു. ഇതുവരെയും കടംകൂടുകയല്ലാതെ കുറഞ്ഞിട്ടുണ്ടൊ?. പണ്ടൊരു പഴമൊഴിയുണ്ട് ‘കൂറപ്പേന്‍ കടിക്കുന്നതിന് കോലംതുള്ളിയാല് മാറുമോ’ ഈ അവസ്ഥയാണ് നമ്മുടെ വൈദ്യുതി ബോര്‍ഡിനും സംഭവിച്ചത്. അടിക്കടി നഷ്ടംവരും. ജനം അതിനനുസരിച്ച് പൈസകൂട്ടിക്കൊടുക്കാന് തയ്യാറാകുമ്പോള്‍ ബോര്‍ഡിന് ബുദ്ധിമുട്ടൊന്നുമില്ല. അവരുറങ്ങും!. ചോദിക്കാനുമാരുമില്ല. അല്ലെങ്കില്‍ത്തന്നെ ചോദിക്കണമെന്നുവെച്ചാല് എന്താ ചോദിക്കുക?. അതിനുവല്ലതുമറിയണ്ടേ!.
ഇന്നു നമ്മുടെ ബോര്‍ഡിന്റെ അനാസ്ഥമൂലം നഷ്ടപ്പെടുന്ന വൈദ്യുതിയുടെ കണക്കെത്രയാണെന്നു ബോര്‍ഡിനോ, ബന്ധപ്പെട്ടവര്‍ക്കോ വല്ലറിവുമുണ്ടോ?. കേരളത്തിലുടനീളം വലിച്ചിരിക്കുന്ന ബയര്കണ്ടക്റ്റര് (തുറന്നചാലകങ്ങളിലൂടെ) നഷ്ടപ്പെടുന്ന വൈദ്യുതി, അതിലേക്കു മുട്ടിനില്‍ക്കുന്ന മരംകാലുകള്, നിലവാരമില്ലാത്ത, കപ്പാസിറ്റിയില്ലാത്ത ചാലകങ്ങള്‍ കാരണമുണ്ടാകുന്ന താപത്തിലൂടെയുള്ള നഷ്ടം. വഴിയോരവിളക്കുകളുടെ ദുരുപയോഗം, മോഷണം, വന്‍കിടക്കാരുടെ കുടിശിക ഇത്രയും മാത്രംമതി ഈപ്പോഴുള്ള മുഴുവന്‍ കടബാദ്ധ്യതകള്ക്കുമൊരു പരിഹാരമാകാന്‍.
അടുത്തത് ബോര്‍ഡിന്റെ കെടുകാര്യസ്ഥത. ബോര്‍ഡിലെ എല്ലാ കോളിഫൈഡ് ജീവനക്കാര്ക്കുമറിയാവുന്ന വിഷയംകൂടിയാണിത്. ബോര്‍ഡില്‍ നേരിട്ടു ജോലിനേടിയ കുഴികുത്തുകാരുപോലും ഇന്ന് എഞ്ചിനീയറുമ്മാരാണ്!. പണിയെടുക്കില്ല. എല്ലാം സബ്കോണ്ട്രാക്റ്റിലൂടെ നടത്തപ്പെടുന്നു. ഇതാരുടെ കുറ്റം?. നിരന്തരമുണ്ടാകുന്ന വൈദ്യുതി തടസം, അതുനിമിത്തമുണ്ടാകുന്ന അധിക ചെലവ്. ഇതാരുടെഭാഗത്തെ കുറ്റമാണ്?. നിലവാരമില്ലാത്തതായ പരിജ്ഞാനമില്ലാത്തവരായ ടെക്നീഷ്യന്മാരുടെ ശാസ്ത്രീയമല്ലാത്തതും താല്കാലികമായതുമായ കണക്ഷനുകളും തുടരെത്തുടരെയുള്ള തടസവും അപകടങ്ങളും അതിനുവേണ്ട നഷ്ടപരിഹാരവും ബോര്‍ഡിന് ബാദ്ധ്യത കൂട്ടുന്നു. ഇവ പരിഹരിക്കുന്നതിലൂടെ മാത്രമേ ബോര്‍ഡിന്റെ വരുമാനം വര്‍ദ്ധിക്കുകയുള്ളു.
ഇവയെ എങ്ങനെ പരിഹരിക്കാം?. കൃത്യമായ സമയബന്ധിതമായ പരിചരണം, നിലവാരമുള്ള അനുബന്ധ ഉപകരണങ്ങള്‍, അവ ഘടിപ്പിക്കുവാന്‍ പരിജ്ഞാനമുള്ള ജീവനക്കാര്‍, സംശയദൂരികരണത്തിനായും ജോലിയില്‍ കൃത്യതശ്രദ്ധിക്കുന്ന മേലുദ്യോഗസ്ഥരുടെയും കൂട്ടായ ഇടപെടല്‍ ലാഭത്തിലെത്തിക്കും. കൂടാതെ ഭൂഗര്‍ഭ കേബിളുകളുടെ ഉപയോഗം വളരെവലിയ ലാഭമുണ്ടക്കിത്തരും സംശയം വേണ്ട. ശരിയായ നിലയിലുള്ള ഇന്സ്റ്റലേഷന് കാലങ്ങളോളം മെയിന്റനന്‍സില്ലാതെ ബോര്‍ഡിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാം. ഒരു ട്രാന്‍സ്ഫോര്‍മറിനു ചുറ്റും കാട്ടിവെച്ചിരിക്കുന്ന കോലംകണ്ടാല് ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അതിശയിക്കാനുള്ളു.!
ഇനി സാധാരണക്കാരന്റെ നഷ്ടത്തെ വിലയിരുത്താം. ഏതെല്ലാം ലൈനുകളില്‍ നിശ്ചയിച്ച വോള്‍ട്ടേജ് എത്തുന്നില്ലയോ അവിടെയെല്ലാം ആമ്പിയര്‍ കൂടുകയും, ആമ്പിയര്‍ കൂടിയാല്‍ വൈദ്യുത ഉപയോഗം കൂടുതലായി കാണിക്കുകയും ചെയ്യും. അതിന്റെ ഫലമായി നാം വൈദ്യുത ചാര്‍ജ്ജ് അധികം അടക്കേണ്ടിവരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ എന്തിനുമേതിനും പൊതുജനമെന്ന നാം തന്നെയുത്തരവാദി. എല്ലാം ശരിയാകും. ഉത്തരവാദിത്വമായി കാര്യവിവരവും കാര്യശേഷിയുമുള്ള ഒരാള്‍ തലപ്പത്തുണ്ടെങ്കില്‍.
പ്രസന്നന്. ബി
കായംകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: