മോസ്ക്കോ: ഏറെ പിഴുവുകള്‍ വരുത്തിയ പോളണ്ട് റഷ്യയില്‍ മറ്റൊരു ദുരന്തമായി. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിയെപ്പോലെ അവര്‍ ലോകകപ്പിലെ ആദ്യ റൗണ്ടില്‍ തകര്‍ന്നുവീണു. റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്ത് നിലക്കുന്ന പോളണ്ടിനെ ആഫ്രിക്കന്‍ ശക്തികളായ സെനഗാലാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടത്.
ലോകകപ്പിലെ അവസാന ഒമ്പത് മത്സരങ്ങളില്‍ പോളണ്ടിന്റെ ഏഴാം തോല്‍വിയാണിത്. അടുത്ത മത്സരങ്ങളില്‍ പിഴവുകള്‍ തിരുത്തി കളിച്ചില്ലെങ്കില്‍ പോളണ്ടിന് നോക്കൗട്ട് കാണാതെ നാട്ടിലേക്ക് മടങ്ങേണ്ടിവരും. പോളണ്ടിന്റെ തിയാഗോ സിയോനെക്ക് ദാനം നല്കിയ ഗോളില്‍ സെനഗല്‍ മുന്നിലെത്തി.
ഇടവേളയ്ക്ക് 1-0 ന് അവര്‍ മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ നിയാങ്ങ് സെനഗലിന്റെ ലീഡ് 2-0 ആക്കി. അവസാന നിമിഷങ്ങില്‍ പോളണ്ടിന്റെ ക്രൈച്ചോവിയാക്ക് ഒരു ഗോള്‍ മടക്കി. അടുത്ത മത്സരത്തില്‍ പോളണ്ട് കൊളംബിയയെ നേരിടും.കൊളംബിയ ആദ്യ മത്സരത്തില്‍ ജപ്പാനോട് തോറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: