ലണ്ടന്‍: ഇംഗ്ലണ്ട് സ്വന്തം മണ്ണില്‍ ചരിത്രമെഴുതി. ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ പടുത്തുയര്‍ത്തിയ ആറുവിക്കറ്റിന് 481 റണ്‍സ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ്. വന്‍ സ്കോറിന് മുന്നില്‍ പകച്ച ഓസീസ് 239 ററണ്സിന് പുറത്തായി. ഇംഗ്ലണ്ടിന് 242 റണ്‍സ് വിജയം.
റണ്‍സ് അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വിജയമാണിത്. ഓസ്ട്രേലിയയുടെ ഏറ്റവും വലിയ തോല്‍വിയും. 2015 ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ട് നേടിയ 210 റണ്‍സ് വിജയത്തിന്റെ റെക്കോഡാണ് തകര്‍ന്നത്. ഓസ്ട്രേലിയയുടെ
ഇതിന് മുമ്പത്തെ വന്‍ പരാജയം ന്യൂസിലന്‍ഡിനെതിരെയായിരുന്നു. 1986 ല്‍ 206 റണ്‍സിനാണ് ഓസീസ് തോറ്റത്.ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ മുന്നൂറ് റണ്‍സ് നേടുന്ന ടീമായി ഇംഗ്ലണ്ട്. 33 ഓവറിലാണ് 300 റണ്‍സ് അടിച്ചത്. ഏകദിനത്തില്‍ വേഗത്തില്‍ നാനൂറ് റണ്‍സും 450 റണ്‍സും നേടുന്ന ടീമാണ് ഇംഗ്ലണ്ട്. ആറു വിക്കറ്റിന് 481 റണ്‍സ് എടുത്തതോടെ ഇംഗ്ലണ്ട് 2016 ല്‍ പാക്കിസ്ഥാനെതിരെ നേടിയ 444 റണ്‍സിന്റെ റെക്കോഡ് വഴിമാറി. പാക്കിസ്ഥാനെ അന്ന് 169 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്.
92 പന്തില്‍ 147 റണ്‍സ് അടിച്ചെടുത്ത ഇംഗ്ലണ്ട് ഓപ്പണര്‍ അലെക്സ് ഹെയ്ല്‍സാണ് മാന്‍ ഓഫ് ദ മാച്ച്. ജോണി ബെയര്‍സ്റ്റോ 139 റണ്‍സ് നേടി. ക്യാപ്റ്റന്‍ മോര്ഗന് 30 പന്തില്‍ 67 റണ്‍സ് നേടി. ഇതോടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇംഗ്ലീഷ് ബാറ്റ്സ്മാനെന്ന ബഹുമതി മോര്ഗന് സ്വന്തമായി. 203 ഏകദിനങ്ങളില്‍ മോര്ഗന് 6187 റണ്‍സായി. ഏറ്റവും വേഗത്തില്‍ അര്‍ദ്ധ സെഞ്ചുറി കുറിക്കുന്ന ഇംഗ്ലീഷ് താരമെന്ന റെക്കോഡും മോര്ഗന് സ്വന്തമായി. 21 പന്തിലാണ് മോര്ഗന് അര്‍ദ്ധ ശതകം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: