മുണ്ടക്കയം: പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിനി ജെസ്ന ജോണ്‍ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ജെസ്നയുടെ അച്ഛന് മുണ്ടക്കയത്ത് നിര്‍മിക്കുന്ന വീട്ടില്‍ പോലീസ് പരിശോധന നടത്തി. നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നിര്‍മാണ സ്ഥലത്താണ് പരിശോധന നടത്തിയത്. എന്നാല്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല,
അതിനിടെ ജെസ്നയുടെ ഫോണില്‍ നിന്ന് അയച്ച സന്ദേശങ്ങളും കോള്‍ വിവരങ്ങളും പോലീസ് വീണ്ടെടുത്തു. അന്വേഷണത്തില്‍ സഹാകരമായ ചില വിവരങ്ങളും സന്ദേശങ്ങളില്‍ ഉണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ കേസന്വേഷണത്തെ ബാധിക്കാതിരിക്കാന്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നാണ് പൊലീസിന്റെ വാദം. ലക്ഷക്കണക്കിനു കോളുകള്‍ പൊലീസ് പരിശോധിച്ചതില്‍ നിന്ന് ആരിലേക്കൊക്കെ അന്വേഷണം കേന്ദ്രീകരിക്കണമെന്നതില്‍ കൂടുതല്‍ വ്യക്തതയും വന്നിട്ടുണ്ടെന്നാണ് വിവരം.
ആദ്യഘട്ടത്തില്‍ ഫോണ്‍സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. സന്ദേശങ്ങളെല്ലാം ഫോണില്‍നിന്നു നശിപ്പിച്ച നിലയിലായിരുന്നു. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. തുടര്‍ന്ന് സൈബര്‍ വിദഗ്ധരടക്കമുള്ളവരുടെ സഹായത്തോടെയാണ് ജസ്നയ്ക്കു വന്ന മെസേജുകളും ഫോണ്‍കോളുകളും കണ്ടെത്താനായത്. മെസേജുകള്‍ കേന്ദ്രീകരിച്ചായിരിക്കും തുടര്‍ന്നുള്ള അന്വേഷണം. ജസ്നയുടെ സഹപാഠികള്‍, ആണ്‍സുഹൃത്ത്, കുടുംബാംഗങ്ങള്‍, തുടങ്ങിയ നൂറ്റിയമ്പതോളം പേരെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: