തിരുവനന്തപുരം: പുതുതായി അനുവദിച്ച കൊച്ചുവേളി – മംഗലാപുരം അന്ത്യോദയ എക്സ്പ്രസിന് ആലപ്പുഴയിലും കാസര്‍കോഡും സ്റ്റോപ്പ് അനുവദിക്കണമെന്ന് വി.മുരളീധരന് എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് അദ്ദേഹം കത്തയച്ചു.
ജില്ലാ ആസ്ഥാനങ്ങളായ ആലപ്പുഴയേയും കാസര്‍കോടിനേയും സ്റ്റോപ്പില്‍ നിന്നൊഴിവാക്കിയതുമൂലം ഈ മേഖലയിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഇതേ റൂട്ടില്‍ ഓടുന്ന മാവേലി എക്സ്പ്രസിന് 31 സ്റ്റോപ്പ് ഉള്ളപ്പോള്‍ അന്ത്യോദയ്ക്ക് ഏഴ് സ്റ്റോപ്പ് മാത്രമേയുള്ളൂ എന്ന കാര്യവും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാവേലി എക്സ്പ്രസിനെക്കാള്‍ ഒരു മണിക്കൂര്‍ കുറഞ്ഞ സമയം കൊണ്ട് ഇത് ഓടിയെത്തുന്നതിനാല്‍ രണ്ട് സ്റ്രോപ്പ് കൂടി അനുവദിക്കുന്നതിന് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാവില്ലെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: