ലഖ്നൗ: ഭീകരര്‍ക്ക് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പട്ട കേസിലെ പ്രധാന സൂത്രധാരന്‍ രമേഷ് ഷാ( 28) യെ പൂനെയില്‍ നിന്നും ഭീകര വിരുദ്ധ സ്ക്വാഡ് ( എടിഎസ് ) അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് ഭീകരര്‍ക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട ധനസഹായ ശൃംഖലയിലെ ആറു പേരെ മാര്‍ച്ചില്‍ ഗോരഖ്പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് രമേഷ് ഷായെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
ഷാ യുടെ നിര്‍ദേശ പ്രകാരം ഒരു കോടി രൂപയിലേറെ ഇടപാടുകള്‍ നടന്നതായി അറസ്റ്റിലായവര്‍ പറഞ്ഞു. കേരളം, ജമ്മു കശ്മീര്‍, മധേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ധനശേഖരണത്തിന്റെ മുഖ്യപങ്കും വരുന്നതെന്നും അറസ്റ്റിലായവര്‍ പറഞ്ഞിരുന്നു. ആകെ 10 പേരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് ലഷ്കര്‍ ഇ തൊയ്ബയുമായി ബന്ധമുണ്ട്. അറസ്റ്റിലായ രമേഷ് ഷാ ബീഹാറിലെ ഗോപാല്‍ ഗഞ്ജ് സ്വദേശിയാണ്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: