ടെല്‍അവീവ്; ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറ തട്ടിപ്പുകേസില്‍ കുടുങ്ങി. സര്‍ക്കാര്‍ പണം വെട്ടിച്ചെന്നാണ് കുറ്റപത്രം. വീട്ടില്‍ കുശിനിക്കാരന് ഉണ്ടെങ്കില്‍ പുറത്തു നിന്ന് ഭക്ഷണം വാങ്ങരുതെന്ന നിയമം ലംഘിച്ച് സാറയും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ചേര്‍ന്ന് ഹോട്ടലുകളില്‍ നിന്ന് ആഹാരം വാങ്ങിയെന്ന് കാണിച്ച് ഒരു ലക്ഷം ഡോളര്‍( 68 ലക്ഷം രൂപ)തട്ടിയെന്നാണ് കേസ്. തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയവയാണ് സാറക്കെതിരെ ചുമത്തിയിരിക്കുന്നത്.
നെതന്യാഹു തന്നെ ചില അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുമ്പോഴാണ് ഭാര്യയും ഇത്തരം കേസില്‍ പെട്ടത്. സാറാ നെതന്യാഹു( 59)വിനെതിരായ കേസ് നാലാമൂഴം പ്രധാനമന്ത്രിയായിരിക്കുന്ന നെതന്യാഹുവിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: