പാപ്പിനിശ്ശേരി: ദേശീയപാത അലൈന്‍മെന്റിനെതിരെ ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിലെ തുരുത്തി പട്ടികജാതി കോളനിയിലെ മുപ്പതോളം കുടുംബങ്ങള്‍ വീടുകള്‍ നഷ്ടപ്പെടുന്നതിനെതിരെ ആരംഭിച്ച സമരം 55 ദിവസം പിന്നിട്ടു. കഴിഞ്ഞ ഏപ്രില്‍ 27 നാണ് സമരം ആരംഭിച്ചത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി വികസന അതോറിറ്റി പുറത്തുവിട്ട മൂന്നാമത്തെ അലൈന്മെന്റ് 90 ശതമാനവും തുരുത്തിയിലെ പട്ടികജാതി വിഭാഗത്തെ കുടിയിറക്കുന്ന തരത്തിലാണുള്ളത്. ഒന്നും രണ്ടും അലൈന്മെന്റുകള് വളവുകളില്ലാത്തതും ഏതെങ്കിലും ഒരു വിഭാഗത്തെ പ്രതികൂലമായി ബാധിക്കാത്തതുമായിരുന്നു. എന്നാല്‍ വേളാപുരം മുതല്‍ തുരുത്തി വരെ 500 മീറ്റര്‍ നീളത്തിനിടയില്‍ ഒരു വളവ് ബോധപൂര്‍വ്വം സൃഷ്ടിച്ച് 29 കുടുംബങ്ങളെ പൂര്‍ണ്ണമായും കുടിയിറക്കുന്ന രൂപത്തിലേക്ക് അലൈന്മെന്റ് മാറ്റുകയായിരുന്നുവെന്നാണ്. സമരം നടത്തുന്ന തുരുത്തി പട്ടികജാതി കോളനിയിലെ മുപ്പതോളം കുടുംബങ്ങള്‍ കഴിഞ്ഞ ദിവസം നിയമസഭയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചിരുന്നു. ജോലിയ്ക്ക് പോലും പോകാതെ രണ്ട് മാസത്തോളമായി നാട്ടുകാര്‍ നടത്തുന്ന സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരെ കോളനിനിവാസികള്ക്കിടയില് പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: