ജനാധിപത്യത്തില്‍ ചെറിയ കക്ഷിയുടെ നേതാക്കള്‍ വലിയ കക്ഷിയുടെ നേതാവിനെ പോയി കാണുന്നതാണ് പതിവെങ്കില്‍ കേരളത്തിലെ യു.ഡി.എഫില്‍ മുസ്ലീംലീഗിന്റെ കാര്യത്തില്‍ അത് അങ്ങനെയല്ല. ലീഗില്‍ത്തന്നെ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അവിടെ അഖിലേന്ത്യാ പ്രസിഡന്റിനെ നിശ്ചയിക്കുന്നത് സംസ്ഥാന പ്രസിഡന്റാണ്. സംസ്ഥാന പ്രസിഡന്റ് കസേരയില്‍ ഇരിക്കുമ്പോള്‍ അഖിലേന്ത്യ പ്രസിഡന്റ്നിലത്ത് ഇരിക്കും. പാണക്കാട് തങ്ങള്‍ എന്ന സ്ഥാനപേരുള്ള വീട്ടില്‍ വച്ചെ യുഡിഎഫിന്റെ മീറ്റിംഗുകള്‍ കൂടുകയുള്ളു. അല്ലാതെ പാണക്കാട് തങ്ങള്‍ പുറമേ യോഗങ്ങള്‍ക്ക് പോകില്ല. കോണ്‍ഗ്രസ്സ് നേതാക്കള്‍ പാണക്കാട്ട് ചെല്ലും. തങ്ങള്‍ പറഞ്ഞതെല്ലാം സമ്മതിച്ച് ചായ കുടിച്ച് പോരും. പാണക്കാട് തങ്ങളുടെ മുമ്പില്‍ ഇന്നേവരെ ഒരു കോണ്‍ഗ്രസ്സ് നേതാവും നട്ടെല്ല് നിവര്‍ത്തി നിന്നിട്ടില്ല.
യുഡിഎഫിന് ഭരണം കിട്ടുമ്പോള്‍ തങ്ങള്‍ക്കു വേണ്ട വകുപ്പുകള്‍ ലീഗ് ആദ്യം പ്രഖ്യാപിക്കും. മന്ത്രി സ്ഥാനം 4 വേണോ 5 വേണോ എന്ന് ലീഗാണ് തീരുമാനിക്കുക. അത് കഴിച്ചുള്ള വകുപ്പുകള്‍ കോണ്‍ഗ്രസ്സ് അടക്കമുള്ള ഘടക കക്ഷികള്‍ പങ്കുവെയ്ക്കും. ലീഗീന്റെ ഏതാവശ്യത്തോടും മറിച്ചൊരഭിപ്രായം പറയാന്‍ കോണ്‍ഗ്രസ്സിലെ ഒരു മതേതര നാവും പൊങ്ങില്ല. തന്മൂലം പൊതുഖജനാവിന്റെ 50% ഉം ലീഗിന്റെ കൈയ്യിലെത്തും. ലീഗ് സ്വതന്ത്രപരമാധികാരത്തോടെ അത് ഭരിക്കും. ഇങ്ങനെ മുസ്ലീംലീഗിന്റെ കാലുനക്കി പ്രീണിപ്പിച്ച് അവരെ കോണ്‍ഗ്രസ്സ് വളര്‍ത്തി. പാക്കിസ്ഥാന് കേന്ദ്രീകൃതമായ എല്ലാ ഭീകര സംഘടനകളും ലീഗിന്റെ ചിറകിനടിയില്‍ ചൂടേറ്റ് വിരിഞ്ഞ് വളര്‍ന്നു. അവര്‍ക്ക് വേണ്ട എല്ലാ സംരക്ഷണവും നല്കി. ലീഗിന്റെ ഒരു ശക്തിയേ…!
മുസ്ലീം, ക്രിസ്ത്യന്‍ മത വോട്ടുബാങ്കുകള്‍ക്കിടയിലുള്ള ഹിന്ദുനാമധാരികളുടെ നിലനില്‍പ്പാണ് കോണ്‍ഗ്രസ്സ്. ക്രിസ്ത്യന്‍ വോട്ട് ബാങ്ക് ലീഗ് അനുഭാവ വോട്ടുകള്‍ നായര്‍വോട്ടുകളുടെ മേല്‍കൈ ഖദര്‍ ധാരികളില്‍ നിന്ന് ഹിന്ദുക്കള്‍ക്ക് കിട്ടില്ല. ഈ സമവാക്യങ്ങളെല്ലാം ഇന്ന് തകിടം മറിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ്സ് ഇത്രനാളും കേരളത്തില്‍ കാണിച്ച ഈ ഹിന്ദുവിരുദ്ധ നെറികേട് രാഷ്ട്രീയത്തിന് അവസാനം വരാന്‍ പോവുകയാണ്.
കേരളത്തില്‍ കഴിഞ്ഞ 2 തെരഞ്ഞെടുപ്പിലും കണ്ട മുസ്ലീം വോട്ടിന്റെ പ്രവണത കാണിക്കുന്നത് കോണ്‍ഗ്രസ്സിന്റെ അന്ത്യകൂദാശയ്ക്കുള്ള സമയമായി എന്നാണ്. മുസ്ലീംലീഗിന്റെ സ്ഥാനാര്‍ത്ഥിയോ മുസ്ലീം സ്ഥാനാര്‍ത്ഥിയോ ഇല്ലെങ്കില്‍ മുസ്ലീം വോട്ട് എല്‍ഡിഎഫിലേക്ക് കുത്തിഒലിച്ചു പോകും. ഇതാണ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ 87 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്സിനെ 22 സീറ്റിലും 22 സീറ്റില്‍ മത്സരിച്ച മുസ്ലീലീഗിലെ 18 സീറ്റിലും വിജയിപ്പിച്ച സൂത്രവാക്യം. കോണ്‍ഗ്രസ്സിലെ ഹിന്ദുക്കള്‍ മുന്നണി നോക്കി വോട്ട് ചെയ്തപ്പോള്‍ മുസ്ലീംസമൂഹം ഈ പരിഗണന നല്‍കിയില്ല. മുസ്ലീം ഉണ്ടങ്കിലെ മുസ്ലീമും കൃസ്ത്യാനി ഉണ്ടെങ്കിലെ കൃസ്ത്യാനിയും വോട്ട് ചെയ്യൂ എന്ന് വരുമ്പോള്‍ ഹിന്ദുനാമധാരികളായ ഖദര്‍ ധാരികള്‍ എങ്ങിനെ വിജയിക്കാന്‍? ഇവര്‍ക്ക് ചെയ്യാന്‍ 2 കാര്യങ്ങളെ ഉള്ളൂ ഒന്നുകില്‍ സുന്നത്ത്, അല്ലെങ്കില്‍ മാമോദീസ.
അടുത്ത തെരഞ്ഞെടുപ്പില്‍ ലീഗ് 30 സീറ്റിലെങ്കിലും മത്സരിക്കും 25 എണ്ണമെങ്കിലും ജയിക്കും കോണ്‍ഗ്രസ്സ് 90 ല്‍ മത്സരിച്ച് 10-15ല്‍ ജയിക്കും. 25% മുസ്ലീം വോട്ടെങ്കിലും ഉള്ള ഒരു മണ്ഡലത്തില്‍ ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയാകുകയും അതിന് എതിരെ ഒരു ഹിന്ദുനാമധാരി സ്ഥാനാര്‍ത്ഥിയാവുകയും ചെയ്താല്‍ ആ മുസ്ലീം സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാണ്. ഈ പ്രവണത കൂടുതല്‍ ശക്തമായിരിക്കുന്നു. കോണ്‍ഗ്രസ്സ് തന്നെ നട്ട് നനച്ച് വളര്‍ത്തിയ ന്യൂനപക്ഷ വര്‍ഗ്ഗീയത കോണ്‍ഗ്രസ്സിനെ വിഴുങ്ങാന്‍ പോവുകയാണ്. ജയിക്കുമെന്ന് ഉറപ്പ് പറയുവാന്‍ കഴിയുന്ന ഒരു സീറ്റുപോലും കോണ്‍ഗ്രസ്സിന് കേരളത്തില്‍ ഇല്ല.
മറുഭാഗത്ത് എല്‍ഡിഎഫില്‍ കമ്മ്യൂണിസ്റ്റുകള്‍ കുറയുകയും ജിഹാദികളും സമ്മര്‍ദ്ദ സഭകളും കൂടുകയും ചെയ്യുമ്പോള്‍ കമ്മ്യൂണിസത്തെ ഒരു മതമായി വിശ്വസിച്ച് കൊല്ലിനും, കൊലയ്ക്കും നടന്ന യഥാര്‍ത്ഥ ഹിന്ദു സഖാക്കള്‍ക്ക് സ്വന്തം സത്വത്തെ തിരിച്ചറിയേണ്ടിവരും. വടക്കേ മലബാറില്‍ ഇന്ന് നാം കേള്‍ക്കുന്ന ലീഗ്-സിപിഎം സംഘര്‍ഷം സത്യത്തില്‍ രാഷ്ട്രീയ സംഘട്ടനമല്ല. അതിന് മതേതര നാട്യക്കാര്‍ക്ക് പുറത്ത് പറയുവാന്‍ പറ്റാത്ത മറ്റു പല തലങ്ങളുമുണ്ട്.
പാക്കിസ്ഥാന് പുറത്ത് ഒരു മുസ്ലീംലീഗ് മുഖ്യമന്ത്രി എന്ന ലീഗിന്റെ സ്വപ്നവും കോണ്‍ഗ്രസിന്റെ മയ്യത്ത് നമസ്ക്കാരവും ഒരേ ദിവസമാണ് നടക്കുക. 2026 ല്‍ കേരളത്തില്‍ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഒരു മുസ്ലീം മുഖ്യമന്ത്രിക്കുവേണ്ടി ലീഗ് അവകാശവാദം ഉന്നയിക്കും. അന്നവര്‍ കേരള ജനസംഖ്യയുടെ 40%ത്തില്‍ അധികമുണ്ടാകും.
കോണ്‍ഗ്രസ്സിനോ സഖാക്കള്‍ക്കോ അന്ന് മറിച്ച് പറയാന്‍ ഒന്നും ഉണ്ടാകില്ല. സിപിഐഎമ്മില്‍ ഹിന്ദുക്കളെ തകര്‍ക്കാനും കൊല്ലാനും വേണ്ടി കയറിക്കൂടിയ ജിഹാദികള്‍ അന്ന് മുസ്ലീം മുഖ്യമന്ത്രിക്ക് വേണ്ടി പരസ്യമായി പുറത്തുവരും. പാര്‍ട്ടി വളര്‍ത്തിയ ക്രിമിനലുകള്‍ പാര്‍ട്ടിക്ക് മുകളില്‍ വാള്‍മുനയായി നില്ക്കും. ഹിന്ദുവിരോധവും ആര്‍എസ്എസ് വിരോധവും ഇരുമുന്നണികളെയും കൊണ്ടുചെന്നെത്തിക്കാന്‍ പോകുന്നത് ജിഹാദികളുടെ അറവുശാലയിലാണ്. കൂടിയാല്‍ 10 കൊല്ലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: