മലപ്പുറം: ജസ്ന മലപ്പുറം കോട്ടക്കുന്നിലെത്തിയതായി സംശയം. ജസ്നയെ കണ്ടതായി കോട്ടക്കുന്ന് പാര്‍ക്കിലെ കലാകാരന് ജസ്ഫര്‍ അറിയിച്ചു. ജസ്ഫറെടുത്ത സെല്‍ഫിയില്‍ പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഈ കുട്ടിയുടെ ചുരുണ്ട മുടി ജസ്നയുടേത് പോലെയാണ്. മറ്റൊരു പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു. യാത്രാ ബാഗുകളും ഇവരുടെ കയ്യിലുണ്ടായിരുന്നു.
മാര്‍ച്ച് 22-നാണ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ വെച്ചൂച്ചിറ കൊല്ലമുള കുന്നത്തുവീട്ടില്‍ ജെയിംസിന്റെ മകള്‍ ജെസ്നയെ കാണാതായത്. മേയ് മൂന്നിനു രാവിലെ എത്തിയ ജസ്ന രാത്രി എട്ടുവരെ പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിയോടൊപ്പം കണ്ടിരുന്നതായാണ് ജസ്ഫര്‍ പറയുന്നത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മലപ്പുറത്ത് എത്തിയിട്ടുണ്ട്.
ജസ്നയെ കാണാതായ വിവരം മാധ്യമങ്ങളില്‍ നിരന്തരം വന്നതോടെയാണ് ഇവരെ തിരച്ചറിഞ്ഞതെന്നാണ് പാര്‍ക്കിലെ ജീവനക്കാര്‍ പറയുന്നത്. കുര്‍ത്തയും ഷാളും ജീന്‍സുമായിരുന്നു ജെസ്നയുടെയും കൂട്ടുകാരിയുടെയും വേഷമെന്നും ജീവനക്കാര്‍ പറഞ്ഞു. മറ്റു മൂന്നുപേരുമായി അവര്‍ ദീര്‍ഘനേരം സംസാരിക്കുന്നത് പാര്‍ക്കിലെ ചിലര്‍ കണ്ടിരുന്നു.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പാര്‍ക്കിലെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു.പാര്‍ക്കിലെയും ടൗണിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: